പറ്റ്ന: ഇന്ത്യയിലെ മുസ്ലീങ്ങൾക്കായി പ്രത്യേക രാജ്യം വേണമെന്ന പരാമർശവുമായി ബിഹാറിലെ ജയപ്രകാശ് യൂണിവേഴ്സിറ്റി (ജെപിയു) അദ്ധ്യാപകൻ. അസിസ്റ്റന്റ് പ്രൊഫസർ ഖുർഷീദ് അലം ആണ് സമൂഹമാദ്ധ്യമത്തിലൂടെ വിവാദ പരാമർശവുമായി രംഗത്ത് എത്തിയത്. സംഭവത്തിൽ അദ്ധ്യാപകനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.
കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കിലൂടെ പ്രത്യേക രാജ്യം വേണമെന്ന് അലം ആവശ്യപ്പെട്ടത്. ബംഗ്ലാദേശിനോടും, പാകിസ്താനോടും ചേർന്നുള്ള ഭാഗങ്ങളിൽ വേണം മുസ്ലീങ്ങൾക്കായി പ്രത്യേക രാജ്യം എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇത് വിദ്യാർത്ഥികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു.
അലമിനെതിരെ ശക്തമായ നടപടി വേണമെന്ന് എബിവിപി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ ചേർന്ന് ഒപ്പിട്ട ഒരു നിവേദനം സർവ്വകലാശാല വിസിയ്ക്കും കൈമാറിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ഇതിനായി ആഭ്യന്തര കമ്മിറ്റി രൂപീകരിക്കാനും നിവേദനത്തിൽ ആവശ്യമുണ്ട്. അദ്ധ്യാപകനെതിരെ പോലീസിൽ പരാതി നൽകാനും എബിവിപി തീരുമാനിച്ചിട്ടുണ്ട്.
Discussion about this post