കാസർകോട്: മോട്ടോർ ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകുന്നവർ രാവിലെ ഏഴ് മണിക്ക് മൂൻപ് ടെസ്റ്റിംഗ് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശം. റീജയണൽ ട്രാൻസ്പോർട്ട് ഓഫീസർ ആണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടിരിക്കുന്നത്. സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
രാവിലെ എട്ട് മണിക്ക് ശേഷം ഗ്രൗണ്ടിൽ എത്തുന്നവരെ ഒരു കാരണവശാലും ടെസ്റ്റിൽ പങ്കെടുപ്പിക്കില്ല. ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ പുതുക്കൽ എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾ രാവിലെ ഒൻപത് മണി മുതൽ പതിനൊന്ന് മണി വരെ മാത്രമേ ഉണ്ടായിരിക്കൂ എന്നും റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.
അതേസമയം, ലൈസൻസ് എളുപ്പത്തിൽ കിട്ടാത്ത രീതിയിൽ ഡ്രൈവിംഗ് ടെസ്റ്റും നടപടിക്രമങ്ങളും കർശനമാക്കിയിരിക്കുകയാണ്. മെയ് ഒന്ന് മുതലാണ് പുതിയ നിയമങ്ങൾ നടപ്പാക്കുക. എച്ചിന് പകരം സങ്കീർണമായ പല ടെസ്റ്റ് രീതികളും ഉൾപ്പെടുത്തിയതോടെ നല്ലതുപോലെ വാഹനം ഓടിക്കാൻ അറിയാത്തവർക്ക് ഇനി ലൈസൻസ് കിട്ടില്ല. ഇരുചക്ര വാഹനങ്ങളുടെ ഡ്രൈവിംഗ് ടെസ്റ്റിന് കാൽപ്പാദങ്ങൾ കൊണ്ട് ഗിയർ മാറ്റുന്ന വാഹനങ്ങൾ നിർബന്ധമാക്കി.
Discussion about this post