ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാർ സന്ദർശിക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, മറ്റ് മുതിർന്ന ബിജെപി നേതാക്കളും തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെത്തും. ഔറംഗാബാദ്, ബെഗുസാരായ് എന്നിവിടങ്ങളിലെ പൊതു പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. വിവിധ വികസന പദ്ധതികളും സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യും.
മാർച്ച് രണ്ടിനാണ് പ്രധാനമന്ത്രി ഔറംഗാബാദ്, ബെഗുസാരായ് എന്നീ ലോക്‌സഭാ മണ്ഡലങ്ങളിൽ നടക്കുന്ന പൊതുപരിപാടികളെ അഭിസംബോധന ചെയ്യുക. മാർച്ച് ആറിന് പ്രധാനമന്ത്രിക്കായി ബരാസത്തിൽ പൊതുറാലി സംഘടിപ്പിക്കും. അന്നേ ദിവസം വനിതകളുടെ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുൻപായി ഫെബ്രുവരി 28ന് സീതാമർഹി, സീവാൻ, ദർബംഗ എന്നിവിടങ്ങളിലെ പൊതുപരിപാടികളിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പങ്കെടുക്കും. മാർച്ച് 5ന് പാഠലീപുത്ര, പാലിയാഗഞ്ച് എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലെ പൊതുപരിപാടികളിൽ അമിത് ഷാ പങ്കെടുക്കും.
Discussion about this post