കൊൽക്കത്ത: രാജ്യത്തിൻറെ മുഴുവൻ മനസാക്ഷിയെ ഞെട്ടിച്ച സന്ദേശഖാലി കൂട്ട ബലാത്സംഗ കേസിൽ കോൺഗ്രസിന്റെ നിശബ്ദത സഹിക്കാനാകില്ലെന്ന് വ്യക്തമാക്കി പാർട്ടിയിൽ നിന്നും രാജി വച്ച അഡ്വക്കേറ്റ് കൗസ്തവ് ബാഗ്ചി. ബംഗാളിൽ ഒരു കോൺഗ്രസ് ഘടകം ഉണ്ടെന്നു പോലും അംഗീകരിക്കാതെ തൃണമൂൽ കോൺഗ്രസിന്റെ വാലായി മാറിയിരിക്കുകയാണ് കോൺഗ്രസ് എന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് വിജയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം ഒരു പ്രത്യേക വ്യക്തിയുടെ ഇമേജ് ബ്രാൻഡിംഗിലേക്ക് കോൺഗ്രസ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ബാഗ്ചി തുറന്നടിച്ചു.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സന്ദേശ്ഖാലി തർക്കത്തെ കുറിച്ച് സംസാരിച്ച ബാഗ്ചി, സംഭവം രാജ്യത്തിൻ്റെ മുഴുവൻ മനസ്സാക്ഷിയെയും പിടിച്ചുകുലുക്കിയെന്നും സാഹചര്യത്തിൻ്റെ തീവ്രത പ്രധാനമന്ത്രി മോദിയെ പോലും പ്രതികരിക്കാൻ പ്രേരിപ്പിച്ചുവെന്നും പറഞ്ഞു. നേരെമറിച്ച്, “ഞങ്ങളുടെ ഉന്നത നേതൃത്വം മുഴുവൻ വിഷയത്തിലും നിശ്ശബ്ദമായ മൗനം പാലിച്ചു, ഇത് പാർട്ടിയിലെ മുഴുവൻ അണികളെയും നിരാശയിലേക്കും നാണക്കേടിലേക്കും തള്ളി വിട്ടു. ബംഗാളിലെ ഓരോ കോൺഗ്രസ് പ്രവർത്തകനും അപമാന ഭാരത്താൽ തല കുനിക്കാൻ നിർബന്ധിതരായിരിക്കുകയാണ് ,” തൻ്റെ രാജി കത്തിൽ അദ്ദേഹം വ്യക്തമാക്കി.
Discussion about this post