ന്യൂഡൽഹി: ആദ്യഘട്ട പൊതുതിരഞ്ഞെടുപ്പിനായി ഒരുങ്ങി രാജ്യം. തമിഴ്നാട്ടിലും 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ മണ്ഡലങ്ങളിലുമാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുക. ഇതിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലും വോട്ടടെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങളിലും ഇന്ന് നിശബ്ദ പ്രചാരണം ആണ്.
102 ലോക്സഭാ മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളും ഉൾപ്പെടുന്നു. 1625 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. തമിഴ്നാട്ടിൽ നിന്നു മാത്രം 950 സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ഇന്നലത്തോടെ അവസാനിച്ചിരുന്നു.
തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന പുതുച്ചേരി മണ്ഡലത്തിലും നാളെയാണ് തിരഞ്ഞെടുപ്പ്. രാജസ്ഥാനിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും ആദ്യ ഘട്ടത്തിൽ ജനവിധി തേടും. യുപിയിൽ എട്ട് സീറ്റിലുകളിലാണ് തിരഞ്ഞെടുപ്പ്. ബിഹാറിലെ നാല് മണ്ഡലങ്ങളും ബംഗാളിലെ മൂന്ന് മണ്ഡലങ്ങളും ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
പരസ്യപ്രചാരണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായുള്ള കൊട്ടിക്കലാശം എല്ലാ പാർട്ടികളും ഗംഭീരമാക്കിയിരുന്നു. തമിഴ്നാട്ടിൽ പ്രത്യേക കൊട്ടിക്കലാശം എല്ലായിരുന്നുവെങ്കിലും മുന്നണികൾ ബൈക്ക റാലികളും റോഡ് ഷോകളും നടത്തി.
Discussion about this post