ന്യൂഡൽഹി : ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം. സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയെ തന്നെയാണ് എൻഡിഎ നിശ്ചയിച്ചിരിക്കുന്നത്. പതിനേഴാം ലോക്സഭയുടെ സ്പീക്കറായിരുന്നു ഓം ബിർള . ഇത് രണ്ടാം തവണയാണ് ലോക് സഭാ സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയെ എൻഡിഎ പരിഗണിക്കുന്നത്.
കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് നാമനിർദേശ പത്രിക നൽകി.
ഡെപ്യൂട്ടി സ്പീക്കറെ കോൺഗ്രസ് നിശ്ചയിക്കുമെന്ന് ചൂണ്ടിക്കാട്ടി പാർട്ടി നേതൃത്വം പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് സ്പീക്കർ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. സാധാരണ ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിൽ ചർച്ച നടത്തിയതിന് ശേഷം സ്പീക്കറെ തീരുമാനിക്കുകയായിരുന്നു പതിവ്.
നാളെയാണ് ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുക. സ്പീക്കർ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കും. രാഹുൽ ഗാന്ധി തന്നെ പ്രതിപക്ഷ സ്ഥാനത്ത് എത്തും എന്നാണ് വിവരം.
Discussion about this post