Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘വര്‍ഗീസ് വധത്തിലെ സിപിഐഎം കാഴ്ചപ്പാട് ഇതല്ല’; ആഭ്യന്തരവകുപ്പ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിനെതിരെ കോടിയേരി ബാലകൃഷ്ണന്‍

by Brave India Desk
Mar 27, 2017, 09:08 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: നക്‌സലൈറ്റ് നേതാവായിരുന്ന വര്‍ഗീസിന്റെ വധവുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വര്‍ഗീസ് വധത്തെ പറ്റിയുളള പാര്‍ട്ടി കാഴ്ചപ്പാട് ഇതല്ലെന്ന് കോടിയേരി സിപിഐഎം സംസ്ഥാന സമിതിയിലെ ചര്‍ച്ചയില്‍ വ്യക്തമാക്കി. പാര്‍ട്ടി നയത്തിന് നിരക്കുന്ന സത്യവാങ്മൂലമല്ല സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. മുന്‍ സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകനാണ് സത്യവാങ്മൂലം നല്‍കിയത്. ഈ അഭിഭാഷകനെ ഇടത് സര്‍ക്കാര്‍ മാറ്റിയിട്ടില്ലെന്നും കോടിയേരി സംസ്ഥാന സമിതിയില്‍ വിശദീകരിച്ചു.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

സംസ്ഥാന ആഭ്യന്തര വകുപ്പ് 2016-ല്‍ ജൂണില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വര്‍ഗീസിനെ കൊള്ളക്കാരനും കൊലപാതകിയുമായി വിശേഷിപ്പിച്ചത്. വര്‍ഗീസിനെ വെടിവെച്ചു കൊന്നതല്ലെന്നും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്നും സത്യവാങ്മൂലത്തിലുണ്ട്. ഈ കേസില്‍ ഐജി ലക്ഷ്മണക്ക് ലഭിച്ച ജീവപര്യന്തം ശിക്ഷ അന്തിമമല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

1970 ഫെബ്രുവരി 18നാണ് വയനാട്ടില്‍ നിന്ന് പിടികൂടിയ വര്‍ഗീസിനെ പൊലീസ് വെടിവെച്ചു കൊല്ലുന്നത്. മരിച്ച് 18 വര്‍ഷങ്ങള്‍ക്ക് ശേഷം വര്‍ഗീസിനെ കൊലപ്പെടുത്തിയ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലോടെയാണ് കുറ്റവാളികളായ പൊലീസുകാര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചത്. എന്നാല്‍ അങ്ങനെയല്ല സംഭവിച്ചതെന്നും ഏറ്റുമുട്ടലില്‍ തന്നെയാണ് കൊല്ലപ്പെട്ടതെന്നും 6070 കാലഘട്ടത്തില്‍ വര്‍ഗീസ് മേഖലയില്‍ കൊലപാതകങ്ങളും കളവുകളും നടത്തിയിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിയായ സന്തോഷ് കുമാര്‍ ആര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. 1970-ല്‍ വര്‍ഗീസിനെ വെടിവെച്ചു കൊന്നതിനു ശേഷം നിയമസഭയില്‍ സിപിഐഎം ഈ വിഷയം ഉന്നയിച്ചിരുന്നു. അന്നത്തെ ആഭ്യന്തര മന്ത്രി സിഎച്ച് മുഹമ്മദ് കോയക്കും മുഖ്യമന്ത്രി സി അച്യുത മേനോനും എതിരെ പ്രക്ഷോഭങ്ങള്‍ അക്കാലത്ത് ഉണ്ടാവുകയും ചെയ്തു. ഈ നിലപാടിന് വിരുദ്ധമാണ് സത്യവാങ്മൂലം.

ഈ കേസില്‍ ഐജി ലക്ഷ്മണയെ ജീവപര്യന്തം തടവിന് ഹൈക്കോടതി ശിക്ഷ വിധിച്ചു. കൊലപാതകം കഴിഞ്ഞ് 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലക്ഷമണക്ക് ശിക്ഷ ലഭിക്കുന്നത്. ഐജി ലക്ഷ്മണയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനെ തുടര്‍ന്ന് വര്‍ഗീസിന്റെ സഹോദരങ്ങള്‍ തോമസ്, ജോസഫ്, മറിയം, റോസ എന്നിവര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.

കൊള്ളക്കാരനും കൊലപാതകിയുമായതിനാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹമല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതിനെതിരെ സിപിഐ രംഗത്ത് വന്നിരുന്നു. ആഭ്യന്തരവകുപ്പ് സത്യവാങ്മൂലം തിരുത്തണം. സത്യവാങ്മൂലം എല്‍ഡിഎഫ് കാഴ്ചപ്പാടിനോട് യോജിക്കുന്നതല്ലെന്നും സിപിഐ അസി. സെക്രട്ടറി കെ പ്രകാശ് ബാബു ഇന്നലെ വ്യക്തമാക്കിയിരുന്നു. ഏത് സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സത്യവാങ്മൂലമെന്ന് അന്വേഷിക്കണമെന്നും പ്രകാശ് ബാബു ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് സിപിഐഎമ്മും നിലപാട് വ്യക്തമാക്കി എത്തുന്നത്.

Tags: deathkodiyeri balakrishanannaxal vargheese
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies