തിരുവനന്തപുരം: ജിഷ്ണു കേസിലെ പിടികിട്ടാപ്പള്ളി പ്രവീണ്‍ നാട്ടിലുണ്ടെന്ന് അമ്മാവന്‍ ശ്രീജിത്ത്. കഴിഞ്ഞ ദിവസം നാട്ടിലെ സഹകരണ ബാങ്കിലെത്തിയിരുന്നു. ഒരു ലക്ഷം പിന്‍വലിക്കാനായി ഒരു മണിക്കൂറോളം ചെലവഴിച്ചതായും ശ്രീജിത്ത് പറഞ്ഞു. നാട്ടിലുള്ള പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്യാത്തത്. പൊലീസ് നടപടി സ്വീകരിക്കുംവരെ സമരം തുടരുമെന്നും ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ജിഷ്ണു വധവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ അഞ്ച് പ്രതികൾക്കായി ലുക്ക് ഒൗട്ട് സർക്കുലർ പുറപ്പെടുവിക്കാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. പി.ആര്‍.ഒ സഞ്ജിത്ത്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.കെ. ശക്തിവേല്‍, അസി. പ്രഫ. സി.പി. പ്രവീണ്‍, പരീക്ഷാ സെല്‍ അംഗം ദിപിന്‍ എന്നിവർക്കെതിരെ ലുക്ക് ഒൗട്ട് സർക്കുലർ പുറപ്പെടുവിക്കുക.
പ്രതികൾ രാജ്യം വിടാതിരിക്കാൻ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക് ഒൗട്ട് സർക്കുലർ കൈമാറാനും ജാഗ്രതാ നിർദേശം പുറപ്പെടുവിക്കാനും നിർദേശം നൽകും. സ്വാധീനം ഉപയോഗിച്ച് പ്രതികൾ കടന്നുകളയുമെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
Discussion about this post