തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായിയുള്ള ടി.പി. സെൻകുമാറിെൻറ നിയമന കാര്യത്തിൽ വ്യക്തത തേടി ബുധനാഴ്ച സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചു. പൊലീസ് മേധാവിയായി സെൻകുമാറിനെ നിയമിക്കുന്ന വിഷയം ബുധനാഴ്ച ചേരുന്ന മന്ത്രിസഭയോഗവും പരിഗണിക്കില്ല. ഇതോടെ സർക്കാർ-സെൻകുമാർ തർക്കം മുറുകുമെന്നാണ് സൂചന.
കോടതി വിധി നടപ്പാക്കുന്നതിൽ നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, നിയമസഭയിൽ പ്രതിപക്ഷം ചില രേഖകൾ കൊണ്ടുവന്നതോടെ ഇക്കാര്യത്തിൽ മനം മാറ്റമുണ്ടായതായാണ് വിവരം. ഇത് അവർക്ക് കിട്ടിയത് സംബന്ധിച്ച് സർക്കാറിന് ചില സംശയങ്ങളുണ്ട്. കോടതി വിധി നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി സെൻകുമാറും കോടതിയെ സമീപിച്ചിട്ടുണ്ട്. പൊലീസ് മേധാവി പ്രശ്നം രമ്യമായി പരിഹരിച്ച് മുന്നോട്ടു പോകാൻ സർക്കാർ തലത്തിൽ ആലോചന വന്നിരുന്നു. പുതിയ സാഹചര്യത്തിൽ അതു വേണ്ടെന്നാണ് ധാരണ.
Discussion about this post