ലക്നൗ: ഉത്തർപ്രദേശ് പൊലീസ് ആറുമാസത്തിനുള്ളിൽ നടത്തിയത് 420 ഏറ്റുമുട്ടലുകൾ. കുറ്റവാളികളെന്ന് സംശയിക്കുന്ന 15 പേരെ ഇൗ ഏറ്റുമുട്ടലുകളിലൂടെ വധിച്ചെന്നും യു.പി പൊലീസ് പുറത്ത് വിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. യോഗി ആദിത്യനാഥിെൻറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമാണ് ഇത്രയും ഏറ്റുമുട്ടലുകൾ പൊലീസ് നടപ്പിലാക്കിയത്.
സുരക്ഷ ഒാപ്പറേഷനിടെ ജയ് പ്രകാശ് സിങ് എന്ന പൊലീസുകാരൻ കൊല്ലപ്പെട്ടതായും യു.പിയിലെ ഡി.ജി.പി ഒാഫീസ് പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
88 പൊലീസുകാർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റിട്ടുണ്ട്. കുറ്റവാളികളെന്ന് ആരോപിക്കുന്ന 10 പേരെ 48 ദിവസത്തിനകം വധിക്കാൻ കഴിഞ്ഞുവെന്നും യു.പി പൊലീസ് വ്യക്തമാക്കി.
Discussion about this post