ഡൽഹി: മുസ്ളിം പുരുഷന്മാർ മൂന്ന് വട്ടം തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന മുത്തലാഖ് സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി പുതിയ നിയമം കേന്ദ്ര സർക്കാർ കൊണ്ടുവന്നേക്കും. നിയമനിർമാണത്തിനായി കേന്ദ്രം ഇതിനോടകം തന്നെ മന്ത്രിതല സമിതിയെ രൂപീകരിച്ചിട്ടുണ്ട്. ആഗസ്റ്റിൽ, സുപ്രീം കോടതി മുത്തലാഖ് നിരോധിച്ചിരുന്നു. മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. മുത്തലാഖ് നിരോധിച്ച് സുപ്രീം കോടതി ആറ് മാസത്തേക്ക് മുത്തലാഖ് വഴി വിവാഹമോചനം പാടില്ലെന്നും വ്യക്തമാക്കിയിരുന്നു.
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ തന്നെ ബിൽ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. അതേസമയം, ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ മുതിർന്ന മന്ത്രിമാർ പ്രചരണത്തിലായതിനാൽ പാർലമെന്റ് സമ്മേളനം വിളിക്കുന്നത് സംബന്ധിച്ച് കേന്ദ്രം തീരുമാനം എടുത്തിട്ടില്ല.
Discussion about this post