രാജ്യത്ത് വലിയ മത ധ്രുവീകരണത്തിന് ഇടയാക്കിയ അയോധ്യ-ബാബ്റി മസ്ജിദി തര്‍ക്കം അതിന്റെ പര്യവസാനത്തിലേക്ക് നീങ്ങുമ്പോള്‍ വീണ്ടും സംഘര്‍ഷ സാധ്യതയൊരുക്കി ഇസ്ലാമിക തീവ്രവാദ സ്വഭാവമുള്ള ംഘടനകളും സിപിഎം ഉള്‍പ്പെടുന്ന ഇടത് പാര്‍ട്ടികളും രംഗത്ത് എത്തുന്നു. ബാബ്റി മസ്ജിദ് തകര്‍ത്ത് കര്‍സേവ നടത്തിയതിന് ആരംഭം കുറിച്ച് ഡിസംബര്‍ ആറ് കരിദിനമായി ആചരിക്കാനാണ് ഇടത് സംഘടനകളുടെ തീരുമാനം. സിപിഎം, സിപിഐ, ആര്‍എസ്പി, എസ് യു സി ഐ, സിപിഐഎംഎല്‍ തുടങ്ങിയ പാര്‍ട്ടികളാണ് ഡിസംബര്‍ ആറ് കരിദിനമായി ആചരിക്കുന്നത്.
അയോധ്യ തര്‍ക്കം സമവായത്തില്‍ എത്തുന്നതിനെതിരെയുള്ള ഇടത് പ്രതിഷേധമാണ് ഡിസംബര്‍ ആറിന് നടക്കുന്നതെന്ന ആരോപണം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.
അയോധ്യയില്‍ ക്ഷേത്രവും, ലഖ്നൗവില്‍ പള്ളിയും എന്ന ഒത്തുതീര്‍പ്പ് ഫോര്‍മുള മുസ്ലിം സംഘടനകള്‍ മുന്നോട്ടുവച്ചിരുന്നു. ഇത് സുപ്രിം കോടതിയുടെ പരിഗണനയില്‍ ആണ്. തര്‍ക്ക സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ മിക്ക മുസ്ലിം സംഘടനകള്‍ക്കും എതിര്‍പ്പില്ല എന്നത് പ്രശ്നം ഒത്തുതീര്‍പ്പിലേക്ക് എന്ന പ്രതീക്ഷ പകര്‍ന്നിരുന്നു. ശ്രീ ശ്രീ രവിശങ്കര്‍ നേരിട്ട് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളും ഗുണം കണ്ടു.
എന്നാല്‍ വിഷയം രാഷ്ട്രീയമായ ഉപയോഗിച്ചിരുന്ന ഇടത് പാര്‍ട്ടികള്‍ക്ക് ഇതൊന്നും ദഹിക്കുന്നില്ല എന്ന ആക്ഷേപമാണ് ഉയരുന്നത്. നേരത്തെയും തര്‍ക്കം ആളിപടര്ത്തുന്നതില് ഇടത് പാര്‍ട്ടികളും. ചിന്തകരും എഴുത്തുകാരും വലിയ പങ്കുവഹിച്ചിരുന്നു എന്നാണ് സംഘപരിവാര്‍ ആരോപണം. അയോധ്യയില്‍ പള്ളി നിന്നിരുന്നത് ക്ഷേത്രത്തില്‍ തന്നെയാണെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നു. പ്രദേശത്തെ മുസ്ലിം സമൂഹത്തിന് സ്ഥലം ക്ഷേത്ര നിര്‍മ്മാണത്തിനായി വിട്ടുനല്‍കാന്‍ പ്രയാസമുണ്ടായിരുന്നില്ല. എന്നാല്‍ ഇടതുപക്ഷക്കാരുടെ ഗുഢമായ ഇടപെടലുകള്‍ അന്ന് തന്നെ പ്രശ്നം വഷളാക്കുകയായിരുന്നു. ഒത്തുതീര്‍പ്പിനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കി ബാബ്റി മസ്ജിദ് തന്നെയാണ് ആ കെട്ടിടം എന്ന നിലപാട് ഇടതുപക്ഷ സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. വിഷയം ഏറെ വഷളാക്കുന്നതില്‍ ഈ നിലപാട് വലിയ പങ്കുവഹിച്ചതായി ചരിത്രകാരന്മാര് പറയുന്നു. പ്രശ്നം ഒതുക്കി തീര്‍ക്കുന്നതിനല്ല രാഷ്ട്രീയമായ ഉപയോഗിക്കാനായിരുന്നു പലര്‍ക്കും താല്പര്യം. ഇപ്പോളും പ്രശ്നം പരിഹരിക്കപ്പെടരുത് എന്നാഗ്രഹിക്കുന്ന ഇടതുപക്ഷ ചിന്തകരും, ഇസ്ലാമിക തീവ്ര സ്വഭാവമുള്ള സംഘടനകളും സജീവമായി രംഗത്തുണ്ട്. വീണ്ടും സംഘര്‍ഷ സാധ്യതയുണ്
ാക്കുന്ന വിധത്തില്‍ പ്രശ്നം ഉയര്‍ത്തി കൊണ്ടുവരാനാണ് ഇവര്‍ ആഗ്രഹിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.
ഡിസംബര്‍ ആറ് കരിദിനമായി ആചരിക്കാനുള്ള ഇടത് സംഘടനകളെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണക്കാനും, സമാന്തരമായ ചില പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാനും ചില ഇസ്ലാമിക സംഘടനകളും തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ച്ച്. സമവായ സാധ്യതകള്‍ ഇല്ലാതാണ്ടത് ഇവര്‍ രണ്ട് കൂട്ടരുടേയും ആവശ്യമാണെന്ന വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post