ഡല്‍ഹി: ആയുധങ്ങളും സൈനിക സാങ്കേതികവിദ്യയും കൈമാറ്റം ചെയ്യുന്ന വസ്സിനാര്‍ അറെയ്ജ്മന്റെ് കൂട്ടായ്മയില്‍ ഇന്ത്യക്ക് അംഗത്വം. വിയന്നയില്‍ നടന്ന കൂട്ടായ്മയുടെ പ്ലീനറി യോഗത്തിലാണ് ഇന്ത്യയെ 42-ാമത് അംഗമായി തീരുമാനിച്ചത്. ആണവ വിതരണ ഗ്രൂപ്പിന് (എന്‍.എസ്.ജി) തുല്യമായ ഈ കൂട്ടായ്മയില്‍ അംഗത്വം ലഭിച്ചതോടെ ഇന്ത്യക്ക് സുപ്രധാന സാങ്കേതികവിദ്യ ലഭ്യമാകാന്‍ സാഹചര്യമൊരുങ്ങി.
48 അംഗങ്ങളുള്ള ആണവ വിതരണ ഗ്രൂപ്പിൽ (എൻഎസ്ജി) അംഗമാകാൻ ഇന്ത്യയെ ഇത് സഹായിക്കും. ആണവ നിരായുധീകരണ മേഖലയിലും ഇന്ത്യയുടെ വിശ്വാസ്യത ഇതോടെ വര്‍ധിക്കും. മാത്രമല്ല, എന്‍.എസ്.ജി അംഗത്വത്തിനുവേണ്ടിയുള്ള ഇന്ത്യയുടെ നീക്കത്തിനും ഇത് ബലം പകരും. എന്‍.എസ്.ജിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിന് തടസ്സം നില്ക്കുന്ന ചൈനക്ക് വസ്സിനാര്‍ അറെയ്ജ്മന്റെ് കൂട്ടായ്മയില്‍ അംഗത്വമില്ല. അംഗരാഷ്ട്രങ്ങള്‍ തമ്മില്‍ കൈമാറുന്ന സാധനങ്ങളും സേവനങ്ങളും സൈനികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന് വസ്സിനാര്‍ അറെയ്ജ്മന്റെ് നിഷ്കര്‍ഷിക്കുന്നു. ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളടക്കമുള്ള രാജ്യങ്ങള്‍ ഇതില്‍ അംഗങ്ങളാണ്.
കഴിഞ്ഞ ജൂണിൽ മിസൈൽ സാങ്കേതിക നിയന്ത്രണ കൂട്ടായ്മയിലും ഇന്ത്യ അംഗമായിരുന്നു.
ഇതോടെ ആയുധ നിയന്ത്രണങ്ങൾക്കായി അന്താരാഷ്ട്രതലത്തിലുള്ള നാല് ഗ്രൂപ്പുകളിൽ രണ്ടെണ്ണത്തിൽ ഇന്ത്യ അംഗമായി. അന്താരാഷ്ട്രതലത്തിൽ ഇന്ത്യയുടെ പങ്ക് വർദ്ധിക്കുകയാണെന്നതിന്റെ വ്യക്തമായ ഉദാഹരണമാണിതെന്ന് ഫ്രഞ്ച് അംബാസഡർ അലക്സാന്ദ്രെ സീഗ്ലർ പറഞ്ഞു.
Discussion about this post