മലപ്പുറം: ഇടത് എംഎല്‍എ പി വി അന്‍വറിന്റെ തടയണ പൊളിക്കാന്‍ ഉത്തരവ്. രണ്ടാഴ്ചയ്ക്കകം പൊളിക്കണമെന്ന് ദുരന്തനിവാരണസമിതി വ്യക്തമാക്കി. ചെറുകിട ജലസേചന വകുപ്പിനാണ് പൊളിക്കാനുള്ള ചുമതല. ചെലവ് സ്ഥലമുടമ നിര്‍വഹിക്കണമെന്നും പറഞ്ഞു. സ്ഥലമുടമ പൊളിച്ച് മാറ്റിയില്ലെങ്കില്‍ ജില്ലാ ഭരണകൂടം പൊളിക്കുമെന്നും വ്യക്തമാക്കി.
കളക്ടറുടെ ചേംമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ചീങ്കണ്ണിപ്പാലിയിലാണ് നിയമം ലംഘിച്ച് തടയണ നിര്‍മ്മിച്ചത്.
2015 ജൂൺ- ജൂലായ് മാസങ്ങളിൽ കോൺക്രീറ്റും കല്ലും ഉപയോഗിച്ചായിരുന്നു തടയണ നിർമാണം. ദുരന്തനിവാരണ നിയമം അട്ടിമറിച്ചാണ് തടയണ നിർമിച്ചതെന്ന് പെരിന്തൽമണ്ണ ആർ.ഡി.ഒ മലപ്പുറം കളക്ടർക്ക് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് എം.എൽ.എ ചീങ്കണ്ണിപ്പാലിയിൽ തടയണ നിർമിച്ചതെന്ന് ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി ആർ.ഡി.ഒയെ അറിയിച്ചിരുന്നു. നേരത്തെ തടയണ പൊളിക്കാൻ ജില്ലാ കളക്ടറായിരുന്ന ടി.ഭാസ്‌കരനാണ് ആദ്യം നൽകിയത്. എന്നാൽ ഈ ഉത്തരവ് മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് വൈകിപ്പിക്കുകയായിരുന്നു. ഡാം പൊളിക്കാനുള്ള സാങ്കേതിക ശേഷിയില്ലെന്ന് പറഞ്ഞാണ് പി.ഡബ്ല്യൂ.ഡി അധികൃതർ കൈമലർത്തിയത്. ഇതോടെയാണ് ഡാം പൊളിക്കാനുള്ള ചുമതല ഇറിഗേഷൻ വകുപ്പിനെ ഏൽപ്പിച്ചത്. എന്നാൽ അവരും തുടർനടപടി സ്വീകരിച്ചില്ല.
Discussion about this post