തിരുവനന്തപുരം: കഴിഞ്ഞ മാസം തലസ്ഥാനത്തു സംഘടിപ്പിച്ച ലോക കേരളസഭ സംബന്ധിച്ച വിവാദങ്ങള്‍ ഇനിയും തടരും. പരിപാടി സംഘടിപ്പിക്കുന്നതിനായി ചിലവഴിച്ചത് കണക്കില്ലാത്ത തുകയെന്ന ആരോപണമാണ് ഉയരുന്നത് .ഇതിനിടെ സഭയുടെ നടത്തിപ്പിനായി ചെലവായ തുക എത്രയെന്നുള്ള വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന് കൃത്യമായ മറുപടി നല്കാന് അധികൃതര്‍ തയ്യാറാവുന്നുമില്ല.
സഭാംഗങ്ങള്‍ക്കു വിദേശത്തുനിന്നു തലസ്ഥാനത്തേക്കു പറന്നെത്താനും മടങ്ങാനും എത്ര രൂപ ചെലവായെന്നായിരുന്നു വിവരവകാശ നിയമപ്രകാരം നോര്‍ക്കയ്ക്ക് നല്കിയ അപേക്ഷയില്‍ ചോദിച്ചിരുന്നത്. വിമാന യാത്രക്കൂലിയിനത്തില്‍ എത്ര രൂപ ചെലവായി എന്ന ചോദ്യത്തിന് ലഭിച്ച മറുപടി കുഴപ്പിക്കുന്നതാണ്. സഭാംഗങ്ങള്‍ക്കു വിമാനക്കൂലി നല്‍കിയിട്ടില്ല. എന്നാല്‍, ആവശ്യപ്പെട്ട പ്രകാരം 65 സഭാംഗങ്ങള്‍ക്കു തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രാ ടിക്കറ്റുകള്‍ അനുവദിച്ചു നല്‍കിയിട്ടുണ്ട്. എന്നാണ് മറുപടി. 65 പേര്‍ക്ക് യാത്രകൂലി എന്ന് പറയുമ്പോള്‍ അത് വിമാനടിക്കറ്റല്ലേ എന്ന ചോദ്യം ഉയരുമെങ്കിലും സാങ്കേതികത്വത്തില്‍ പിടിച്ചു തൂങ്ങി കൃത്യമായ മറുപടി നല്കാതിരിക്കുകയാണ് നോര്‍ക്ക ചെയ്തതെന്നും മനോരമ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉത്തരം എങ്ങനെ തരണമെന്നത് ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെ വിവേചനാധികാരമാണ്. അതില്‍ ഇടപെടാന്‍ കഴിയില്ല എന്നായിരുന്നു ഇതേകുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നോര്‍ക്ക ജനറല്‍ മാനേജറുടെ മറുപടി.
ലോക കേരളസഭയ്ക്കു ചെലവായ തുക സംബന്ധിച്ചു നിയമസഭയില്‍ ഉയര്‍ന്ന ചോദ്യത്തിനും സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നില്ല. വിവരാവകാശ നിയമപ്രകാരം ആകെ ചെലവെത്രയെന്ന് ആരാഞ്ഞപ്പോള്‍ അന്തിമ കണക്ക് തയാറായിട്ടില്ലെന്നാണു നോര്‍ക്കയില്‍നിന്നു മറുപടി ലഭിച്ചത്. 351 അംഗങ്ങളെ പങ്കെടുപ്പിച്ചു കഴിഞ്ഞ മാസം 12, 13 തീയതികളിലായാണു സഭ സംഘടിപ്പിച്ചത്.
അംഗങ്ങളെ തിരഞ്ഞെടുത്തതിനു പിന്നില്‍ അഴിമതിയുണ്ടെന്ന് അപ്പോള്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ആകെ അഞ്ചുകോടി രൂപ ചെലവായെന്നാണു സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ അതിലുമധികം തുക ചെലവഴിച്ചുവെന്നാണ് ഉയരുന്ന ആരോപണം.
Discussion about this post