തിരുവനന്തപുരം : വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിപ്പട്ടികയിലുള്ളവരെ പരീക്ഷയെഴുതാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സിദ്ധാർത്ഥിന്റെ മാതാപിതാക്കൾ ഗവർണർക്ക് പരാതി നൽകി. പ്രതികളെ പരീക്ഷ എഴുതിക്കാനുള്ള സർവകലാശാലയുടെ നീക്കം തടയണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. ഇന്നലെ വൈകീട്ട് രാജാഭവനിലെത്തിയാണ് ഇരുവരും പരാതി നൽകിയത്.
പ്രതിപ്പട്ടികയിലുള്ളവർ പ്രാക്റ്റികൽ പരീക്ഷ എഴുതിയത് വെറ്റിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടം മറികടന്നാണ് .ഇത് അനുസരിച്ചുള്ള നടപടി സ്വീകരിക്കണം എന്നും പരാതിയിൽ പറയുന്നു. റിമാൻഡിൽ നിന്ന് പുറത്ത് ഇറങ്ങിയ പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ച കോടതി വിധിക്കെതിരെ അപ്പീൽ നൽകണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. കൂടാതെ 75 ശതമാനം ഹാജർ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് എങ്ങനെ പരീക്ഷ എഴുതാനായി എന്ന ചോദ്യവും പരാതിയിലുണ്ട്.
പരാതി പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി മാതാപിതാക്കൾ അറിച്ചു. പരാതി വി സിക്ക് അയക്കുമെന്ന് രാജ്ഭവനും വ്യക്തമാക്കി. അതേസമയം പ്രതിപ്പട്ടികയിലെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ വിധിക്കെതിരെ സർവ്വകലാശാല അപ്പീൽ നൽകുമെന്നാണ് വൈസ് ചാൻസിലർ പറയുന്നത്.
.
Discussion about this post