മകളെ തീവ്രവാദിയുടെ കൂടെ വിവാഹം ചെയ്തു വിടുന്നതില്‍ ഏതച്ഛനും വേദനയുണ്ടാകുമെന്ന് അഖില-ഹാദിയയുടെ പിതാവ് അശോകന്‍. തട്ടി കൂട്ടു വിവാഹമാണ് നടന്നതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും അശോകന്‍ പറഞ്ഞു.
എന്‍ഐഎ അന്വേഷണം തുടരാമെന്ന് സുപ്രിം കോടതി പറഞ്ഞത് ഈ കേസില്‍ നിര്‍ണായകമാണ്. ഷെഫിന്‍ ജഹാന്റെ തീവ്രവാദബന്ധം വ്യക്തമായത് കൊണ്ടാകാം ഇതെന്നും, അത്തരമൊരു തീരുമാനം ഉണ്ടായത് ശുഭപ്രതീക്ഷ നല്‍കുന്നുവെന്നും അശോകന്‍ പറഞ്ഞു.
Discussion about this post