ജറുസലേം: സിറിയന്‍ അഭയാര്‍ത്ഥികളെ ഇസ്രായേലിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എന്തു വില കൊടുത്തും തങ്ങളുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുമെന്നും നെതന്യാഹു പറഞ്ഞു.അതേസമയം മാനുഷിക പരിഗണനകളും സഹായവും നല്കുന്നതില് ഒരു കുറവുമുണ്ടാവുകയില്ല. പക്ഷെ സിറിയന്‍ പൗരന്മാര് അതിര്‍ത്തി ലംഘിച്ചു കടന്നുവരുന്നത് അനുവദിക്കാനാവില്ല’ നെതന്യാഹു അറിയിച്ചു. വിമതസേനകളുടെ അധീനതയിലുള്ള ഗ്രാമങ്ങളില്‍ ജൂണ്‍ 19നു സൈന്യം ആരംഭിച്ച കടുത്ത ആക്രമണത്തെ തുടര്‍ന്ന് പതിനായിരങ്ങളാണ് സിറിയയില്‍ നിന്നും പലായനം ചെയ്തത്.1,60,000 പേരാണ് സ്വന്തം നാടും വീടും ഉപേക്ഷിച്ച് അന്യനാടുകളില്‍ അഭയം പ്രാപിച്ചിരിക്കുന്നതെന്നാണ് യുഎന്നിന്റെ പ്രാഥമിക കണക്കുകളില്‍ പറയുന്നത്.
പലായനത്തെ തുടര്‍ന്ന് അഭയാര്‍ത്ഥികളില്‍ ചിലര്‍ ഇസ്രായേലിലെ ജൂലാന്‍ കുന്നുകളില്‍ താല്‍ക്കാലിക ക്യാംപുകളൊരുക്കി താമസമാരംഭിച്ചിരുന്നു. ഇതിനെതിരെയാണ് നെതന്യാഹു നിലപാട് കടുപ്പിച്ചിരിക്കുന്നത്.
അതേസമയം ജൂലാന്‍ കുന്നുകള്‍ ഇസ്രയേലിന്റെ കീഴിലുള്ള പ്രദേശമാണെന്ന് രാജ്യാന്തര സമൂഹമോ ഐക്യരാഷ്ട്ര സംഘടനയോ അംഗീകരിച്ചിട്ടില്ലെന്ന വാദവും ഉയരുന്നുണ്ട്. 1967ലെ സിറിയയുമായുള്ള യുദ്ധത്തിനു ശേഷമാണ് ഈ പ്രദേശം തങ്ങളുടെ ഭാഗമായതായി ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു.സിറിയയുടെ മറ്റു അയല്‍രാജ്യങ്ങളായ തുര്‍ക്കി 3.5 മില്യണ്‍ സിറിയന്‍ പൗരന്മാര്ക്കും ജോര്‍ദാന്‍ 6,70,000 പേര്‍ക്കും ലെബനന് ഒരു മില്യണ്‍ പേര്‍ക്കും അഭയം നല്‍കിയിട്ടുണ്ട്.
Discussion about this post