കോഴിക്കോട് നിന്നിറങ്ങുന്ന പ്രമുഖ വാരികയെ മാധ്യമ രംഗത്തെ കിന്നാരത്തുമ്പി എന്ന് വിശേഷിപ്പിച്ച് മാധ്യമപ്രവര്ത്തകന്. സാഹിത്യത്തറവാടികള്‍ കസേര വലിച്ചിട്ട് തലപ്പത്തിരുന്നതിന്റെ തഴമ്പും തടവി കോള്മയിര് കൊള്ളുന്ന കോഴിക്കോട്ടെ പ്രമുഖവാരിക ഏത് ഞരമ്പ് രോഗിയെയും കഥാകൃത്തും നോവലിസ്റ്റുമാക്കുന്ന നൂതന കലാവിദ്യയില്‍ അഗ്രഗണ്യരാണെന്ന് മാധ്യമപ്രവര്‍ത്തകനായ സതീഷ് മാധവ് എഴുതുന്നു. തീവണ്ടിയിലെയും ബസ് സ്റ്റാന്റുകളിലെയും ശുചിമുറികളുടെ ഭിത്തികളില്‍ രചിക്കപ്പെട്ടിരുന്ന വിശ്രുത സാഹിത്യമൊക്കെ ആഴ്ചയ്ക്കാഴ്ചയ്ക്കിറങ്ങുന്ന ആ വാരികയില്‍ ഇപ്പോള്‍ അച്ചടിച്ചുവരുന്നതിന്റെ കാരണം മറ്റൊന്നല്ലെന്ന്ും സതീഷ് മാധവ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പരിഹസിക്കുന്നു.
ജമാ അത്ത് ഇസ്ലാമിയുടെ കുപ്പായമൂരി സാംസ്ക്കാരികനായ കേമന്‍ തലപ്പത്ത് കേറിയതിന് ശേഷം കളി വേറെയായെന്നും സതീഷ് മാധവ് പറയുന്നു.
സദാചാരപോരാളികളായ രാഹുല്പശുപാലന്മാര് മുതല്‍ ആമോദരാമന്മാര്‍ വരെയുള്ളവര്‍ കഥയായും ലേഖനമായും അഭിമുഖങ്ങളായുമൊക്കെ നിറഞ്ഞുകവിഞ്ഞൊഴുകുന്നിടമായി അത് മാറിയിട്ട് കാലമേറെയായി. രാഗം മാംസനിബദ്ധമാണോ എന്നതായിരുന്നു ആഴ്ചകള്‍ നീണ്ട ഒരു ചര്‍ച്ചയുടെ തലക്കെട്ട്. സാക്ഷാല്‍ കുമാരനാശാന്റെ സാമൂഹ്യവും ആത്മീയവുമായ സര്ഗജീവിതത്തിനുമേല് അശ്ലീലസ്ഖലനം കൊണ്ട് ബുദ്ധിജീവികളില്‍ രതിനിര്‍വേദം സൃഷ്ടിക്കുകയായിരുന്നു ഉന്നം. ഒരു അശ്ലീല ചരിത്രകാരന്റെ ദര്‍ശനം എന്ന പേരില്‍ പത്ത് പതിനാറ് പേജ് നീണ്ട ഒരു അഭിമുഖവുമായാണ് പിന്നീടൊരിക്കല്‍ ഈ സാധനം പുറത്തിറങ്ങിയത്. നഗരത്തിന്റെ ഒഴിഞ്ഞ കോണുകളില്‍ ഒളിച്ചുവെച്ച് വില്‍ക്കുന്ന കൊച്ചുപുസ്തകങ്ങള് എഴുതിയ ഒരുത്തനായിരുന്നു നായകന്. ആ വെടി പൊട്ടിത്തീരുന്നതിന് മുമ്പ് അടുത്ത ബോംബ് വന്നു. നളിനിജമീലയുടെ ആത്മകഥ….അതിരസം കുഞ്ഞന്നാമ്മമാര്ക്ക് ആവേശം ചോരാതിരിക്കാന്‍ നഗ്നനാരി എന്നൊരു പ്രത്യേക പാക്കേജ് അവസാനപേജുകളില്‍ ചിത്രസഹിതം നിരത്തി വാരിക ആകെ ഹരമായി. ചുരുക്കിപ്പറഞ്ഞാല്‍ സൂപ്പര്‍താരസിനിമകള്‍ പൊളിഞ്ഞുപാളീസായ കാലത്ത് കേരളത്തിലെ സിനിമാതീയറ്ററുകളെ രക്ഷിക്കാന്‍ ഉദയംകൊണ്ട കിന്നാരത്തുമ്പികളെ പോലെ ഒരു ഐറ്റമായി മാറിയ ഈ സാംസ്കാരിക വൈകൃതത്തിന് ചേരുന്ന ഒറ്റപ്പേര് മലയാളവാരികകളിലെ കിന്നാരത്തുമ്പി എന്നതാണ്.എഴുത്ത് വേശ്യവൃത്തിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച ഒരുത്തനെ നോവലിസ്റ്റാക്കി മാറ്റണമെങ്കില്‍ അപാരമായ ഉളുപ്പില്ലായ്മ വേണം. എഴുത്ത് വേശ്യാവൃത്തിയാണെങ്കില്‍ പിന്നെ ആ എഴുത്തുകാരനെ എന്തുപേരിട്ട് വിളിക്കണമെന്നും സതീഷ് മാധവ് ചോദിക്കുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
മാധ്യമരംഗത്തെ കിന്നാരത്തുമ്പി
സാഹിത്യത്തറവാടികള്‍ കസേര വലിച്ചിട്ട് തലപ്പത്തിരുന്നതിന്റെ തഴമ്പും തടവി കോള്മയിര് കൊള്ളുന്ന കോഴിക്കോട്ടെ പ്രമുഖവാരികയ്ക്ക് ഒരു സിദ്ധിവിശേഷമുണ്ട്. ഏത് ഞരമ്പ് രോഗിയെയും കഥാകൃത്തും നോവലിസ്റ്റുമാക്കുന്ന നൂതന കലാവിദ്യയില്‍ അഗ്രഗണ്യരാണ് അവര്‍. തീവണ്ടിയിലെയും ബസ് സ്റ്റാന്റുകളിലെയും ശുചിമുറികളുടെ ഭിത്തികളില്‍ രചിക്കപ്പെട്ടിരുന്ന വിശ്രുത സാഹിത്യമൊക്കെ ആഴ്ചയ്ക്കാഴ്ചയ്ക്കിറങ്ങുന്ന ആ വാരികയില്‍ ഇപ്പോള്‍ അച്ചടിച്ചുവരുന്നതിന്റെ കാരണം മറ്റൊന്നല്ല. തറവാടികളുടെ പാരമ്പര്യം നാണമില്ലാതെ ഇപ്പോഴും പേറുന്നതുകൊണ്ട് ‘മാന്യന്മാര്ക്ക്’ മറയില്ലാതിരുന്ന് തെറിപ്പുസ്തകം വായിക്കാമെന്ന ഒരു ആനുകൂല്യവുമുണ്ട് ഇതിന്.
സാംസ്കാരിക….ഭൂമി ജമാഅത്തെ….ഭൂമിയായതിന് ശേഷം അതിന്റെ വിജൃംഭിതവീര്യം ഒന്നുവേറെ തന്നെയാണ്. സദാചാരപോരാളികളായ രാഹുല്പശുപാലന്മാര് മുതല്‍ ആമോദരാമന്മാര്‍ വരെയുള്ളവര്‍ കഥയായും ലേഖനമായും അഭിമുഖങ്ങളായുമൊക്കെ നിറഞ്ഞുകവിഞ്ഞൊഴുകുന്നിടമായി അത് മാറിയിട്ട് കാലമേറെയായി. ജമാഅത്തെ ഇസ്ലാമിയുടെ കുപ്പായമൂരി സാംസ്കാരിക വേഷമണിഞ്ഞ ഒരു കേമന്‍ തലപ്പത്ത് കയറിയതിന് ശേഷം കളി വേറെയായി.
വാരിക പിന്നീട് ചര്‍ച്ച ചെയ്ത നെടുങ്കന്‍ ഐറ്റങ്ങളുടെ പേര് മാത്രം പരിശോധിച്ചാല്‍ കാര്യം കുറച്ചുകൂടി സുതാര്യമാകും… രാഗം മാംസനിബദ്ധമാണോ എന്നതായിരുന്നു ആഴ്ചകള്‍ നീണ്ട ഒരു ചര്‍ച്ചയുടെ തലക്കെട്ട്. സാക്ഷാല്‍ കുമാരനാശാന്റെ സാമൂഹ്യവും ആത്മീയവുമായ സര്ഗജീവിതത്തിനുമേല് അശ്ലീലസ്ഖലനം കൊണ്ട് ബുദ്ധിജീവികളില്‍ രതിനിര്‍വേദം സൃഷ്ടിക്കുകയായിരുന്നു ഉന്നം. ഒരു അശ്ലീല ചരിത്രകാരന്റെ ദര്‍ശനം എന്ന പേരില്‍ പത്ത് പതിനാറ് പേജ് നീണ്ട ഒരു അഭിമുഖവുമായാണ് പിന്നീടൊരിക്കല്‍ ഈ സാധനം പുറത്തിറങ്ങിയത്. നഗരത്തിന്റെ ഒഴിഞ്ഞ കോണുകളില്‍ ഒളിച്ചുവെച്ച് വില്‍ക്കുന്ന കൊച്ചുപുസ്തകങ്ങള് എഴുതിയ ഒരുത്തനായിരുന്നു നായകന്. തലക്കെട്ടിലെ ‘ദര്‍ശനം’ എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ അല്ലേ….
ആ വെടി പൊട്ടിത്തീരുന്നതിന് മുമ്പ് അടുത്ത ബോംബ് വന്നു. നളിനിജമീലയുടെ ആത്മകഥ…. എന്തായിരുന്നു വില്പന. എന്തായിരുന്നു വായന….. അമിതവായനയും ചിന്തയും കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതെ പോയ അതിരസം കുഞ്ഞന്നാമ്മമാര്ക്ക് ആവേശം ചോരാതിരിക്കാന്‍ നഗ്നനാരി എന്നൊരു പ്രത്യേക പാക്കേജ് അവസാനപേജുകളില്‍ ചിത്രസഹിതം നിരത്തി വാരിക ആകെ ഹരമായി. ചുരുക്കിപ്പറഞ്ഞാല്‍ സൂപ്പര്‍താരസിനിമകള്‍ പൊളിഞ്ഞുപാളീസായ കാലത്ത് കേരളത്തിലെ സിനിമാതീയറ്ററുകളെ രക്ഷിക്കാന്‍ ഉദയംകൊണ്ട കിന്നാരത്തുമ്പികളെ പോലെ ഒരു ഐറ്റമായി മാറിയ ഈ സാംസ്കാരിക വൈകൃതത്തിന് ചേരുന്ന ഒറ്റപ്പേര് മലയാളവാരികകളിലെ കിന്നാരത്തുമ്പി എന്നതാണ്.
ഇപ്പോള്‍ വായിക്കുന്നതും കേള്‍ക്കുന്നതുമായ അശ്ലീലങ്ങളൊക്കെ അതിന്റെ തുടര്‍ച്ചമാത്രമാണെന്ന് സാരം. എഴുത്ത് വേശ്യവൃത്തിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച ഒരുത്തനെ നോവലിസ്റ്റാക്കി മാറ്റണമെങ്കില്‍ അപാരമായ ഉളുപ്പില്ലായ്മ വേണം. എഴുത്ത് വേശ്യാവൃത്തിയാണെങ്കില്‍ പിന്നെ ആ എഴുത്തുകാരനെ എന്തുപേരിട്ട് വിളിക്കണം.
ന്യായീകരണവാറോലയുമായി ഇറങ്ങിയ ആമോദരാമന്മാര്‍ പറയുന്നത് കഥാപാത്രമാണ് അശ്ലീലം പറഞ്ഞതെന്നാണ്. തെറി പറയാന്‍ മാത്രമായി ഒരു കഥാപാത്രം കടന്നുവരുകയും തെറി പറഞ്ഞതിന് ശേഷം അയാള്‍ മരിച്ചുപോവുകയും ചെയ്യുന്ന ആഭാസമെഴുത്തിനാണ് ഇവര്‍ പുരോഗമനമെന്ന് വാഴ്ത്തുന്നത്. പെരുമാള്‍ മുരുകന് ഇത്തരക്കാര്‍ക്ക് നല്കുന്ന മോഹം ചെറുതല്ലെന്ന് സാരം.
Discussion about this post