ഇടുക്കി അണക്കെട്ടിലെ ജനനിരപ്പ് 2393.78 അടിയായി. രണ്ടടി കൂടി വെള്ളം ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് ജാഗ്രതാ നിര്‍ദേശം നല്‍കും. 2400 അടി പരമാവധി സംഭരണശേഷിയുള്ള ഡാമിലെ ജലനിരപ്പ് അത്രയും എത്തുന്നതിന് മുമ്പ് തന്നെ തുറക്കാന്‍ വൈദ്യുതി മന്ത്രി എംഎം മണിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
സംഭരണ ശേഷിയുടെ പരമാവധി ശേഷി 2400 അടിയാണ്. ജലനിരപ്പ് 2397-2398 അടി എത്തുമ്പോള്‍ തന്നെ തുറന്നു വിടാനാണ് ആലോചന. സമീപ വാസികള്‍ ആശങ്കപ്പെടാനില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തമായ ജാഗ്രതാ നിര്‍ദേശം നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ചെറുതോണി ഡാമിലെ ഷട്ടര്‍ തുറക്കുന്നതിന് മുമ്പ് അപായ സൈറണ്‍ മുഴക്കും. വെള്ളം ഒഴുകിപോകുന്ന നദീതീരങ്ങളില്‍ അൗണ്സ്മെന്റും നടത്തും. അപായ സൈറണ്‍ മുഴങ്ങി് 15 മിനുട്ട് ശേഷം മാത്രമാകും ഷട്ടര്‍ തുറക്കുക.
ഇടുക്കി ജലസംഭരണിയില്‍ വെള്ളം ഉയരുമ്പോള്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയാണ് ജലനിരപ്പ് ക്രമീകരിക്കുന്നത്.
1992 ലാണ് അവസാനമായി ഡാം തുറന്നത്. വെള്ളം ഒഴുകി പോകുന്നതിനുള്ള വിസൃതി പുഴയ്ക്ക് ഉണ്ടായിരുന്നതിനാല്‍ കാര്യമായ നാശനഷ്ടം സംഭവിച്ചില്ല. എന്നാല്‍ 1992 ന് ശേഷം 26 വര്‍ഷങ്ങള്‍ നീണ്ട കൈയേറ്റങ്ങള്‍ പുഴയെ ശുഷ്കിപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍. ഇതോടെ നാശനഷ്ടങ്ങളുടെ സാധ്യത കൂടുതലാണ്.
അണക്കെട്ടിനോട് ചേര്‍ന്ന് പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീട്ടുസാധനങ്ങളും മറ്റും ഉയര്‍ന്ന പ്രദേശങ്ങളിലേയ്ക്ക് അടുത്ത ദിവസങ്ങളില്‍ തന്നെ മാറ്റി സുരക്ഷിതമാക്കണമെന്നും പരിമിതമായ അളവിലാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത് എന്നതിനാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യം നേരിടാനുള്ള നടപടികള്‍ സ്വീകരിക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നേരത്തെ തന്നെ റവന്യൂ, ഇറിഗേഷന്‍, വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേകസംഘങ്ങളായി തിരിഞ്ഞ് അണക്കെട്ടിന്റെ താഴെ ഭാഗത്ത് സര്‍വേ നടത്തിയിരുന്നു.
Discussion about this post