കലൈജ്ഞർ എം. കരുണാനിധി ഇനി ഓര്‍മ്മ . വൈകിട്ട് ഏഴുമണിയോടെ ചെന്നൈ മറീന ബീച്ചിലെ പാര്‍ട്ടി സ്ഥാപകനും ഇഷ്ടനേതാവുമായ അണ്ണാ ദുരൈയുടെ സമാധിയോടു ചേര്‍ന്നാണ് ഡി എം കെ അധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ ഭൗതികശരീരം പൂര്‍ണ്ണ ബഹുമതിയോടെ സംസ്കരിച്ചത് .
പൊതു ദര്‍ശനത്തിനു വെച്ച രാജാജി ഹാളില്‍ നിന്നും വൈകിട്ട് നാല് മണിയോടെ കരുണാനിധിയുടെ മൃതദേഹവും വഹിച്ചുക്കൊണ്ടുള്ള വിലാപയാത്ര ആറരയോടെ മറിനാ ബീച്ചില്‍ എത്തിച്ചേര്‍ന്നു .
മറീനാ ബീച്ചില്‍ വെച്ച് മുന്‍ പ്രധാനമന്ത്രി ദേവഗൌഡ അടക്കമുള്ള രാഷ്ട്രീയനേതാക്കളും , തമിഴ്നാട് ഗവര്‍ണ്ണറും , കുടുംബാംഗങ്ങളും അന്ത്യമോപചാരം അര്‍പ്പിച്ചു .
രാജാജി ഹാളിനു മുന്നിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടു പേർ മരിച്ചു. 33 പേർക്കു പരുക്കേല്‍ക്കുകയും ചെയ്ത പാശ്ചാതലത്തില്‍ മറീനാ ബീച്ചില്‍ കനത്ത സുരക്ഷയിലായിരുന്നു ചടങ്ങുകള്‍
Discussion about this post