രാജ്യസഭ ഉപാധ്യക്ഷന്റെ തിരഞ്ഞെടുപ്പില്‍ 13ഓളം വോട്ടുകള്‍ ചോര്‍ന്നത്
പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയായി. യൈ.എസ്.ആര്‍ കോണ്‍ഗ്രസ്, എ.എ.പി, മെഹ്ബൂബ മുഫ്തിയുടെ ഡെമോക്രാറ്റിക് പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളിലെ ചില എം.പിമാര്‍ തിരഞ്ഞെടുപ്പില്‍ നിന്നും വിവധ കാരണങ്ങളാല്‍ വിട്ടുനിന്നു. എം.പിമാര്‍ വരാത്തതിനാല്‍ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടാന്‍ വേണ്ടിയുള്ള വോട്ടിന്റെ എണ്ണം 119 ആയി കുറഞ്ഞിരുന്നു. അതേസമയം ബി.ജെ.പിയുടെ ഒരു എം.പി പോലും വരാതിരുന്നില്ലായെന്നത് ശ്രദ്ധേയമായ കാര്യമാണ്.
എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ ഹരിവംശ് നാരായണ്‍ സിംഗിന് ലഭിച്ച്ത 125 വോട്ടുകളായിരുന്നു. അതേ സമയം പ്രതിപക്ഷത്തിന് ലഭിച്ചത് 105 വോട്ടുകളായിരുന്നു.
കരുണാനിധിയുടെ വിയോഗത്തെത്തുടര്‍ന്ന് കനിമൊഴി എം.പി തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നിരുന്നു. വരാതിരുന്ന എം.പിമാരില്‍ രണ്ട് പേര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റേതും, രണ്ട് പേര്‍ സമാജ്‌വാദി പാര്‍ട്ടിയുടേതും, മൂന്ന് പേര്‍ കോണ്‍ഗ്രസിന്റേതുമായിരുന്നു.
കോണ്‍ഗ്രസ് തങ്ങളെ പിന്തുണച്ചില്ലായെന്നതിനാലാണ് എ.എ.പി അംഗങ്ങള്‍ വിട്ടുനിന്നത്. അതേസമയം തങ്ങള്‍ ചെകുത്താന്റെയും കടലിന്റെയും നടക്കായത് കൊണ്ട് ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ട് ചെയ്യുന്നില്ലായെന്നായിയരുന്നു യൈ.എസ്.ആര്‍ പ്രതികരിച്ചത്.
അതേസമയം 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ വിശാല സഖ്യം രൂപികരിക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്.
Discussion about this post