ശബരിമലയുവതി പ്രവേശവിഷയത്തില്‍ ശ്രദ്ധേയമായി മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ്. ഹിന്ദുവിന്റെ അവസാനത്തെ അഭയകേന്ദ്രവും തകര്‍ക്കാനാണ് ശബരിമലയുടെ യുവതിപ്രവേശനത്തില്‍ വാശിപ്പിടിക്കുന്നവരുടെ ലക്ഷ്യമെന്ന് ഫേസ് ബുക്ക് പോസ്റ്റിലൂടെ സതീഷ് മാധവ് പറയുന്നു
കോടാനുകോടി സ്ത്രീകള്‍ വര്‍ഷാവര്‍ഷം ദര്‍ശനം നടത്തുന്ന ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനവിലക്കുണ്ടെന്ന് കള്ളം പ്രചരിപ്പിച്ച് പുതിയ ചതിയൊരുക്കുകയാണ്. ഇക്കാലമത്രയും ദര്‍ശനത്തിനെത്തുന്ന അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ട സൗകര്യമൊരുക്കാനാവാത്ത സര്‍ക്കാര്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ സന്നാഹമൊരുക്കുന്നുതില് നമ്മള് അപമാനിക്കണമെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
എന്നിട്ടും എണ്ണ വറ്റി കെട്ട വിളക്കുപോലെ അനാഥമായിരുന്ന ക്ഷേത്രസങ്കേതങ്ങളിലേക്ക് ഭക്തിയുടെ എണ്ണ പകര്‍ന്ന് നമ്മുടെ അമ്മമാര്‍ തെളിച്ച ജീവിതപ്രകാശത്തില്‍ കേരളം കേരളമായി നിലനിന്നു. അത് മാറിമാറിവന്ന അധികാരകേന്ദ്രങ്ങളുടെ സൗജന്യമല്ല… മറിച്ച് ഗുരുവായൂരമ്പാടിക്കണ്ണന്റെയും കാനനവാസനായ അയ്യപ്പസ്വാമിയുടെയും തകര്‍ക്കാനോങ്ങിയിട്ടും തകരാത്ത ആയിരക്കണക്കിന് പുണ്യസങ്കേതങ്ങളുടെയും പവിത്ര സാന്നിധ്യത്തിന്റെ അനുഗ്രഹസ്പര്‍ശം കൊണ്ടാണ് കേരളം ഈ രാക്ഷസശക്തികളെ അതിജീവിച്ചത്.
കരിന്തിരി കത്തി കെട്ടുപോയ നിലവിളക്കുകള്‍ പട്ടിണിക്കാരായ, ഭൂമി നഷ്ടപ്പെട്ട ഹിന്ദുക്കള്‍ അവരുടെ ജീവിതമെരിച്ച് തെളിക്കുകയായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം വീണ്ടും ക്ഷേത്രങ്ങളുയര്‍ന്നു. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അകറ്റിനിര്‍ത്തി നാം സമാജത്തിനുവേണ്ടി ക്ഷേത്രാചാരങ്ങളെ പുനഃക്രമീകരിച്ചു. ഉയര്‍ന്നവനും താണവനുമില്ലാതെ, വര്‍ഗവും വര്‍ണവുമില്ലാതെ ക്ഷേത്രങ്ങളില്‍ നമ്മള് ഒത്തുകൂടി. ഗ്രാമദേവതകള്‍ക്കുമുന്നില്‍ കാവുകള്‍ വളര്‍ന്നു, കുളങ്ങള്‍ നിറഞ്ഞു, കൃഷിയിടങ്ങള്‍ കതിരണിഞ്ഞു. ജാതികടന്ന് അശുദ്ധമാക്കിയിരുന്ന ഭാര്‍ഗവക്ഷേത്രത്തെ സനാതനമായ ഹിന്ദുധര്‍മ്മത്തിന്റെ ബലത്തില്‍ നാം ശുദ്ധികലശം ചെയ്ത് വീണ്ടെടുത്തു. ഹിന്ദുക്കളെല്ലാം സഹോദരങ്ങളാണെന്നും അവരില്‍ പതിതരില്ലെന്നും ആചാര്യശ്രേഷ്ഠന്മാര് പ്രഖ്യാപിച്ചു. മമ ദീക്ഷാ ഹിന്ദു രക്ഷഃ മമ മന്ത്രഃ സമാനതാ എന്ന മുദ്രാവാക്യം നെഞ്ചേറ്റി ആചാരോചിതമായി കാലത്തെ പരിഷ്കരിച്ചവരാണ് ഹിന്ദുക്കള്‍. ആ മഹാപരിഷ്കരണത്തിന്റെ ആലയങ്ങളാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍.
അവിടെ നാണയത്തുട്ടുകള്‍ പെരുകിയപ്പോള്‍ വീണ്ടും അവര്‍ എത്തുന്നു. ജാതി പറഞ്ഞ്, മതം പറഞ്ഞ്, ക്ഷുദ്രമായ രാഷ്ട്രീയം പറഞ്ഞ്… ഇപ്പോള്‍ അവര്‍ കേരളത്തിന്റെ കാവലാളായ, രക്ഷാകേന്ദ്രമായ ശബരിമലയെ ലക്ഷ്യമിട്ടിരിക്കുന്നു. ഹിന്ദുവിന്റെ അവസാന അഭയകേന്ദ്രവും തകര്‍ക്കാനാണ് നീക്കം. കോടാനുകോടി സ്ത്രീകള്‍ വര്‍ഷാവര്‍ഷം ദര്‍ശനം നടത്തുന്ന ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനവിലക്കുണ്ടെന്ന് കള്ളം പ്രചരിപ്പിച്ച് പുതിയ ചതിയൊരുക്കുകയാണ്. ഇക്കാലമത്രയും ദര്‍ശനത്തിനെത്തുന്ന അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ട സൗകര്യമൊരുക്കാനാവാത്ത സര്‍ക്കാര്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ സന്നാഹമൊരുക്കുന്നുവത്രെ. അപമാനിക്കുക, അപമാനിക്കുക, പിന്നെയും പിന്നെയും അപമാനിക്കുക….. ഇനി ഇത് സഹിക്കുവാനുള്ള ബാധ്യത ഹിന്ദുസമൂഹത്തിനുണ്ടോ എന്ന പുനര്‍ചിന്തയുടെ കാലമാണിത്
https://www.facebook.com/photo.php?fbid=2140488789535258&set=a.1385689391681872&type=3&theater
Discussion about this post