ശബരിമലയിലെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ക്ലിഫ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത് .
” ശബരിമലയില്‍ ഭക്തജനങ്ങള്‍ വരുന്നില്ല , നടവരവ് കുറയുന്നു . മുഖ്യമന്ത്രിയാണ് ഇതിന് കാരണം . ഇവിടെ സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും കള്ളക്കളിയാണ് . ദേവസ്വം ബോര്‍ഡ് കോടതിയില്‍ സാവകാശം ചോദിക്കുന്ന സമയത്ത് സര്‍ക്കാര്‍ പറയുന്നത് സ്ത്രീകള്‍ക്കായി രണ്ടു ദിവസം മാറ്റി വെയ്ക്കാം എന്നാണ് . ഇതിലാരു പറയുന്നതാണ് ജനങ്ങള്‍ വിശ്വസിക്കേണ്ടത് ? ” രമേശ് ചെന്നിത്തല ചോദിച്ചു .
” ഒറ്റപ്പെട്ട് നില്‍ക്കുന്ന ബിജെപിയെ ശക്തിപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെയും , സിപിഎമ്മിന്റെയും ശ്രമത്തിന്റെ ഭാഗമാണിത് , ശബരിമല യുവതി പ്രവേശനത്തിന്റെ മറവില്‍ ഒരു വെടിയ്ക്ക് രണ്ടു പക്ഷി എന്നതാണ് സര്‍ക്കാരിന്റെ നയം . ബിജെപിയെ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുക എന്നതാണ് ഇവരുടെ പ്രധാന ഉദ്ദ്ദേശം ”
” പ്രളയാനന്തര കേരളത്തിന് 100 ദിവസം പൂര്‍ത്തിയാകുമ്പോള്‍ എന്ത് പ്രവര്‍ത്തനമാണ് ഇതുവരെ നടത്തിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം . അസൗകര്യങ്ങളുടെ നടുവില്‍ കിടക്കുന്ന പമ്പയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താന്‍ പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ല . നവോത്ഥാന മൂല്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന സര്‍ക്കാര്‍ എന്ത് പ്രവര്‍ത്തനമാണ് ശബരിമലയില്‍ നടത്തിയതെന്നും ചെന്നിത്തല ചോദിച്ചു “
Discussion about this post