ചെന്നൈ: അഞ്ച് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിറകെ രാജ്യത്ത് മോദി പ്രതിപക്ഷ സഖ്യം ശക്തമാവുന്നുവെന്ന വിലയിരുത്തല്‍ പൊളിച്ച് ഭിന്നത. രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്ത്തിയായി ഡിഎംകെ നേതാവ് സ്റ്റാലില്‍ ഉയര്‍ത്തിക്കാട്ടിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഏഴ് പ്രതിപക്ഷ കക്ഷികളുിം ഇതിനോട് വിമുഖത പ്രകടിപ്പിച്ചതോടെ കോണ്‍ഗ്രസും രാഹുലും വെട്ടിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ സര്‍ക്കാരിനെതിരെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രൂപീകരിച്ച പ്രതിപക്ഷ സഖ്യത്തിന്റെ ഐക്യത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പരീക്ഷണഘട്ടത്തിലാണെന്നാണ് വിലയിരുത്തല്‍.
പ്രതിപക്ഷ മഹാസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാാര്‍ഥിയായി രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ ദിവസം ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന് നിര്‍ദേശിച്ചിരുന്നു. ഡി.എം.കെ നേതാവ് കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങിലായിരുന്നു പ്രഖ്യാപനം. രാഹുല്‍ ഗാന്ധിയും മാതാവ് സോണിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഈ നിര്‍ദേശത്തെ പല പാര്‍ട്ടികളും എതിര്‍ത്തുവെന്നാണ് വിവരം. സമാജ് വാദി പാര്‍ട്ടി, ചന്ദ്ര ബാബു നായിഡുവിന്റെ തെലുഗു ദേശം പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ഫാറൂഖ് അബ്ദുല്ലയുടെ നാഷണല്‍ കോണ്‍ഫറന്‍സ്, ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാ ദള്‍, സി.പി.എം എന്നിവര്‍ എതിര്‍ത്തുവെന്നാണ് സൂചന.
ഇതോടെ വിഷയം ഏറ്റെടുക്കാതെ കോണ്‍ഗ്രസും മൗനം പാലിക്കുകയാണ്. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കുന്നതില്‍ മിക്ക കക്ഷികളും എതിര്‍പ്പിലാണ്. മമതയും, മായവതിയും ഉള്‍പ്പടെ ഉള്ളവര്‍ പ്രധാനമന്ത്രി മോഹം വച്ചു പുലര്‍ത്തുന്നവരാണ്.
മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഡിലും ബി.ജെ.പിക്കെതിരെ നേടിയ വിജയം പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസിന് നേതൃസ്ഥാനം നേടാന്‍ സഹായകമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വിജയത്തെ കുറിച്ച് ചെറിയ പ്രതികരണം പോലും നടത്താന്‍ മമത ബാനര്‍ജി തയ്യാറായിരുന്നില്ല. പ്രധാനമന്ത്രി മോഹം കരിഞ്ഞത് കൊണ്ടാണോ ഇതെന്ന് കോണ്‍ഗ്രസ് ബംഗാള്‍ ഘടകം പരിഹസിച്ചിരുന്നു.
അതേസമയം മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണം നഷ്ടപ്പെട്ടെങ്കിലും ബിജെപിയ്ക്ക് വലിയ തിരിച്ചടി തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടില്ല എന്നാണ് വിലയിരുത്തല്‍. ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപി്ക്ക് ഈ സംസ്ഥാനങ്ങളില്‍ നിന്ന് വലിയ തിരിച്ചടിയുണ്ടാവില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. പ്രതീക്ഷിച്ച പരാജയം ബിജെപിയ്ക്ക് ഉണ്ടായില്ലെന്നാണ് വിലയിരുത്തല്‍.
Discussion about this post