കേരളത്തിലെ ഹൈന്ദവ വിശ്വാസികള്‍ ക്ഷേത്രങ്ങളില്‍ കാണിക്കയിടുന്നത് നിര്‍ത്തിയാല്‍ രണ്ട് വര്‍ഷം കൊണ്ട് ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക് കിട്ടുമെന്ന് ജനപക്ഷം എം.എല്‍.എ പി.സി.ജോര്‍ജ് പറഞ്ഞു. വരുമാനത്തില്‍ കുറവ് വന്നാല്‍ ക്ഷേത്ര നടത്തിപ്പിനും ജീവനക്കാര്‍ക്കും സംസ്ഥാന ഖജനാവില്‍ നിന്നും പണമെടുത്ത് കൊടുക്കേണ്ട അവസ്ഥ വരുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയുണ്ടായാല്‍ സര്‍ക്കാര്‍ വിശ്വാസികളുടെ വഴിയെ വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമലയിലെ ആചാരങ്ങള്‍ സംരംക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എടയപ്പുറം ഭക്തജനസമിതി സംഘടിപ്പിച്ച ആചാരസംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.സി.ജോര്‍ജ്.
കേരളത്തിലെ മുസ്ലീം, കൃസ്ത്യന്‍ ദേവാലയങ്ങള്‍ ഭരിക്കുന്നത് ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ അല്ലായെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ക്ഷേത്രം ഭരിക്കുന്നത് അവിശ്വാസികളായ സര്‍ക്കാരും ദേവസ്വം ബോര്‍ഡുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് വിശ്വാസമുണ്ടെങ്കിലും അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്ട്ടിക്കാരനായിപ്പോയെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
അതേസമയം സര്ക്കാരന് നടത്തുന്ന വനിതാ മതില് പരിപാടി ജാതി രാഷ്ട്രീയമാണെന്നും പി.സി.ജോര്‍ജ് വിമര്‍ശിച്ചു. നവോത്ഥാനമാണ് വനിതാ മതില് കൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ അതില്‍ നിന്നും എന്‍.എസ്.എസിനെയും ക്രൈസ്തവരെയും ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നായരും, കൃസ്ത്യാനിയും, മുസ്ലീമും ചേര്‍ന്നാല്‍ 54 ശതമാനമുണ്ടാകുമെന്നും ഭൂരിപക്ഷ ജനതയെ മാറ്റിനിര്‍ത്തിക്കൊണ്ട് നടത്തുന്ന നവോത്ഥാനത്തിന് പിന്നില്‍ ജാതി രാഷ്ട്രീയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് വഴി ഈഴവ സമുദായത്തില്‍ പിളര്‍പ്പുണ്ടാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇത് കൂടാതെ മുതിര്‍ന്ന നാല് ഐ.പി.എസുകാര്‍ നിലനില്‍ക്കെ കേരളത്തിലേക്ക് ഡല്‍ഹിയില്‍ നിന്നും ഡി.ജി.പിയെ കൊണ്ടുവന്നത് എന്തിനെന്ന് ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. താന്‍ പറയുന്നത് ശരിയല്ലെങ്കില്‍ പോലീസ് തന്നെ അറസ്റ്റ് ചെയ്യട്ടെയെയന്നും പി.സി.ജോര്‍ജ് പറഞ്ഞു.
Discussion about this post