ആരാധകരേയും പൊതുസമൂഹത്തേയും ഞെട്ടിയ്ക്കാനും തികച്ചും അപ്രതീക്ഷിതമായ കാര്യങ്ങൾ ചെയ്യാനും സന്തോഷ് പണ്ഡിറ്റ് പ്രശസ്തനാണ്. ഇത്തവണ അയ്യപ്പഭക്തരോടൊപ്പം പരസ്യമായി ചേർന്ന് നിന്ന ചുരുക്കം ചില താരങ്ങളിലൊന്നാണ് സന്തോഷ് പണ്ഡിറ്റ്. ശബരിമല കർമ്മസമിതിയ്ക്ക് ഒരു ലക്ഷത്തി അൻപത്തിയോരായിരം രൂപ സംഭാവന നൽകിയാണ് പണ്ഡിറ്റ് താരമായിരിയ്ക്കുന്നത്.
ആദ്യം അൻപത്തിയോരായിരം രൂപയാണ് സന്തോഷ് പണ്ഡിറ്റ് ശബരിമല കർമ്മസമിതിയ്ക്ക് സംഭാവന നൽകിയത്. ഈ വിവരം വ്യക്തമാക്കിയ ഫെയിസ്ബുക്ക് പോസ്റ്റിനെതിരെ വളരെ മോശമായ കമന്റുകൾ ഉയർന്നു .മത മൗലിക വാദികളിൽ നിന്നും സി പി എം സൈബർ വിംഗിൽ നിന്നുമായിരുന്നു ശബരിമലയെ സംരക്ഷിയ്ക്കാൻ കഷ്ടതയനുഭവിയ്ക്കുന്നവർക്കായി സ്വമേധയാ പണം നൽകിയതിനു സന്തോഷ് പണ്ഡിറ്റിനെതിരെ സൈബർ ആക്രമണം നടന്നത്.
ആ സൈബർ ആക്രമണത്തിനു മറുപടിയായാണ് സന്തോഷ് പണ്ഡിറ്റ് ഒരു ലക്ഷം രൂപ കൂടി ശബരിമല കർമ്മസമിതിയ്ക്ക് നൽകിയത്. വിശദമായി ഈ വിവരങ്ങൾ പറയുന്ന വീഡിയോയും പണ്ഡിറ്റ് ഫെയിസ്ബുക്കിൽ പങ്കുവച്ചിട്ടിട്ടുണ്ട്. ഇതുകൊണ്ടൊന്നും പിന്മാറുന്നയാളല്ല താൻ എന്നും ശരിയെന്ന് വിശ്വസിയ്ക്കുന്നതിനായി സ്വന്തം പണം നൽകുന്നതിനെ ആക്രമിച്ചാൽ ഫലം ഇതാണെന്നും പണ്ഡിറ്റ് പറയുന്നു.
അട്ടപ്പാടിയിൽ ഉൾപ്പെടെ സേവാപ്രവർത്തനങ്ങൾ നിരന്തരം ചെയ്യുന്ന പണ്ഡിറ്റ് സേവന വഴിയിൽ മാതൃകയാവുകയാണ്. ഉരുക്കു സതീശൻ അല്ല ഉരുക്ക് പണ്ഡിറ്റ് തന്നെയാണെന്നും ആരെങ്കിലും വലുതാണെന്ന് കരുതി സന്തോഷ് പണ്ഡിറ്റ് ചെറുതാണെന്ന് കരുതരുതെന്നുമുള്ള ഡയലോഗുകളിലൂടെ ഈ തീരുമാനത്തെ വരവേൽക്കുകയാണ് സാമൂഹ്യമാദ്ധ്യമങ്ങൾ. .
Discussion about this post