പ്രതിരോധ മന്ത്രാലയത്തിലെ രേഖകള്‍ എഡിറ്റ് ചെയ്ത് പുറത്തു വിട്ട് റഫേലില്‍ ആരോപണം ഉന്നയിക്കുന്നവരുടെ ലക്ഷ്യം നരേന്ദ്രമോദിയല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള . ഇതൊരു വലിയ ഗൂഢാലോചനയുടെ ഭാഗമാണ് . ഇന്ത്യന്‍ വ്യോമസേനയ്ക്ക് അത്യാധുനിക പോര് വിമാനങ്ങള്‍ ലഭ്യമാകുന്നത് ആരെയാണ് ആശങ്കപ്പെടുത്തുന്നതെന്ന ചോദ്യത്തില്‍ അതിന്റെ ഉത്തരമുണ്ടെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിഷയത്തില്‍ ശ്രീധരന്‍പിള്ള പ്രതികരിച്ചിരിക്കുന്നത്.
തരം കിട്ടിയാല്‍ ഇന്ത്യയുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും ഭീഷണി ഉയര്‍ത്തുന്ന ശത്രു രാജ്യങ്ങള്‍ക്ക് ഈ ആരോപണത്തില്‍ എന്തെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പടുന്നു
പ്രതിരോധ മന്ത്രാലയത്തിലെ രേഖകൾ എഡിറ്റ് ചെയ്ത് പുറത്തു വിട്ട് റഫേലിൽ ആരോപണം ഉന്നയിക്കുന്നവരുടെ ലക്ഷ്യം നരേന്ദ്രമോദിയല്ല. ഇതൊരു വലിയ ഗൂഢാലോചനയുടെ ഭാഗമാണ് .
ഇന്ത്യൻ വ്യോമസേനയ്ക്ക് അത്യാധുനിക പോർ വിമാനങ്ങൾ ലഭ്യമാകുന്നത് ആരെയാണ് ആശങ്കപ്പെടുത്തുന്നതെന്ന ചോദ്യത്തിൽ അതിന്റെ ഉത്തരമുണ്ട് . തരം കിട്ടിയാൽ ഇന്ത്യയുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും ഭീഷണി ഉയർത്തുന്ന ശത്രു രാജ്യങ്ങൾക്ക് ഈ ആരോപണത്തിൽ എന്തെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കണം.
അന്തർദ്ദേശീയ ഭീമന്മാരേയും ഇടനിലക്കാരേയും ഒഴിവാക്കി രണ്ട് സർക്കാരുകൾ തമ്മിൽ നേരിട്ട് നടത്തിയ കരാർ മറ്റ് പലരേയും അസ്വസ്ഥരാക്കുന്നുണ്ട്. ആയുധ ദല്ലാളുമാർക്കും ഇടനിലക്കാർക്കുമൊക്കെ അവസരം കിട്ടിയിരുന്ന പഴയ ഇന്ത്യയല്ല മോദിയുടെ ന്യൂ ഇന്ത്യ.അതിന്റെ ബുദ്ധിമുട്ടാണ് രാഹുലിനും ചില മാദ്ധ്യമങ്ങൾക്കും ഉള്ളത്.
ഒരു സ്ഥിരതയുമില്ലാതെയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ സംസാരിക്കുന്നത്. ഓഫ്സെറ്റ് കരാറിന്റെ മുപ്പതിനായിരം കോടി വ്യോമസേനയ്ക്ക് കിട്ടേണ്ടതാണെന്നും അത് അംബാനിക്ക് കൊടുത്തുവെന്നുമുള്ള വാദം പരിഹാസ്യമാണ്.
ഓഫ്സെറ്റ് കരാർ എന്നു പറഞ്ഞാൽ തുക എടുത്തു ആർക്കെങ്കിലും വെറുതെ കൊടുക്കുകയല്ല. തുക ഇന്ത്യൻ കമ്പനികളുമായി ചേർന്ന് നിക്ഷേപിക്കണമെന്നാണ് കരാർ. ഇന്ത്യൻ പ്രതിരോധ മേഖലയുടെ വികസനത്തിനു വേണ്ടിയാണ് നിക്ഷേപം. ഈ കമ്പനികളിൽ റിലയൻസ് മാത്രമല്ല ഉള്ളത്, എൽ ആൻഡ് ടി , മഹീന്ദ്ര അടക്കമുള്ള നിരവധി കമ്പനികൾ വേറെയുമുണ്ട് .
മുപ്പതിനായിരം കോടി റിലയൻസിനു കൊടുത്തെന്നൊക്കെ പറയുമ്പോൾ മിനിമം വിവരങ്ങളെങ്കിലും രാഹുൽ പരിശോധിക്കേണ്ടതായിരുന്നു.
കഴിഞ്ഞ യുപിഎ സർക്കാരുകൾക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ ഇതുപോലെ എതെങ്കിലും രാഷ്ട്രീയ പാർട്ടി മുന്നോട്ടു വെച്ചതല്ല. കോടതികളിൽ വന്ന പൊതു താത്പര്യ ഹർജികളെ തുടർന്ന് പ്രഥമ ദൃഷ്ട്യാ കേസെടുക്കാൻ കഴിയുമെന്ന് കോടതികൾ വ്യക്തമാക്കിയ അഴിമതി ആരോപണങ്ങളായിരുന്നു അവ. ടുജി സ്പെക്ട്രവും കോമൺവെൽത്ത് , കൽക്കരി അഴിമതികളുമെല്ലാം കൂടി ചേർന്ന പന്ത്രണ്ട് ലക്ഷം കോടിയുടെ അഴിമതികൾ അങ്ങനെ പുറത്തുവന്നവയാണ്.
ഇവിടെ അങ്ങനെ ഒരു പൊതു താത്പര്യ ഹർജിയോ അതിന്മേൽ കോടതി നിർദ്ദേശത്തോടെയുള്ള അന്വേഷണമോ ഉണ്ടായിട്ടില്ല. ഉണ്ടായിരുന്ന പൊതുതാത്പര്യ ഹർജിയാകട്ടെ സുപ്രീം കോടതി തള്ളുകയും ചെയ്തു .പിന്നെ എന്തു വിശ്വാസ്യതയാണ് ഈ ആരോപണങ്ങൾക്കുള്ളത്. ?
രാഷ്ട്രീയക്കാർ ജനങ്ങളുടെ അദ്ധ്യാപകരാണെന്നാണ് രാഹുലിന്റെ മുതുമുത്തശ്ശനും ആദ്യ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്രു 1952 ൽ പറഞ്ഞിട്ടുള്ളത്. ഇത്രയും അസംബന്ധങ്ങൾ വിളമ്പുന്ന ഒരു ഇളമുറക്കാരനെ അദ്ദേഹത്തിന്റെ കുടുംബത്തിൽ തന്നെ കിട്ടിയത് വിധിയാണെന്ന് സമാധാനിക്കാനേ നിർവാഹമുള്ളൂ.
മുൻ പ്രതിരോധമന്ത്രി മനോഹർ പരീക്കറിന്റെ കുറിപ്പ് മുറിച്ച് മാറ്റി രേഖ പുറത്തുവിട്ടത് എന്തിനെന്ന് രാഹുൽ വ്യക്തമാക്കണം. രാഹുൽ ഉന്നയിച്ച ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണെന്ന് മുൻ പ്രതിരോധ സെക്രട്ടറി മോഹൻ കുമാറും മുൻ എയർ മാർഷൽ എസ്.ബി.പി സിൻഹയും വ്യക്തമാക്കിക്കഴിഞ്ഞു.
ഓരോ ആരോപണങ്ങളും തകർന്നടിഞ്ഞിട്ടും വീണ്ടും പരിഹാസ്യമായ നുണപ്രചാരണങ്ങളുമായി വരുന്നത് വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു
അതുകൊണ്ടു തന്നെ ഈ ആരോപണങ്ങളുടെ ലക്ഷ്യം നരേന്ദ്രമോദിയോ ബിജെപിയോ അല്ല ,
കോൺഗ്രസ് ലക്ഷ്യമിടുന്നത്. സൈന്യത്തേയും രാഷ്ട്രത്തേയുമാണ് .
അത് ആർക്കു വേണ്ടിയാണെന്നതാണ് ചോദ്യം . കാവൽക്കാരനെ ഭയക്കുന്നവർ രാജ്യത്തിനു പുറത്തുമുണ്ടല്ലോ..!
https://www.facebook.com/psspillai/photos/a.206667806140197/1294666370673663/?type=3&theater
Discussion about this post