അദീല അബ്ദുല്ല ദൈവവിശ്വാസിയാണ്. അഞ്ചുനേരം നമസ്ക്കരിക്കുന്നവരാണ്. മൂന്ന് ജില്ലകളിൽ സബ്കളക്ടറായിരുന്നു. അവർ ഒരു മീറ്റിംഗിൽ പങ്കെടുത്തപ്പോൾ പള്ളിയിൽ നിന്ന് ബാങ്ക് വിളി തുടങ്ങി. പ്രസംഗം അവർ നിറുത്തി. ബാങ്കുവിളി കഴിയാറായപ്പോൾ അടുത്ത പള്ളിയിൽനിന്ന് തുടങ്ങി. പലയിടങ്ങളിൽ നിന്ന് ബാങ്കുവിളി ഒരേസമയം ഉയരുന്നത് എത്രമാത്രം അസ്വസ്ഥമാണെന്ന് അവർ പറഞ്ഞു.
അവർ ഏവരോടുമായി പറഞ്ഞു: ഒരു പള്ളിയിൽനിന്ന് ബാങ്ക് വിളിച്ചാൽ പോരെ? നമസ്ക്കരിക്കാനുള്ള സമയമറിയിക്കാൻ എല്ലാവരും ഇങ്ങനെ ബഹളമുണ്ടാക്കേണ്ടതുണ്ടോ?
ഇത് ചോദിച്ചതോടെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയായ അദീല അബ്ദുല്ലയ്ക്കെതിരെ വിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുമ്പോള്‍ അവര്‍ മുന്നോട്ടുവച്ച നിര്‍ദേശം എത്രമാത്രം ഉചിതമാണ് എന്നു ചോദിക്കുകയാണ് ഷൌക്കത്ത് .
അദീല അബ്ദുല്ല ദൈവവിശ്വാസിയാണ്. അഞ്ചുനേരം നമസ്ക്കരിക്കുന്നവരാണ്. മൂന്ന് ജില്ലകളിൽ സബ്കളക്ടറായിരുന്നു. അവർ ഒരു മീറ്റിംഗിൽ പങ്കെടുത്തപ്പോൾ പള്ളിയിൽ നിന്ന് ബാങ്ക് വിളി തുടങ്ങി. പ്രസംഗം അവർ നിറുത്തി. ബാങ്കുവിളി കഴിയാറായപ്പോൾ അടുത്ത പള്ളിയിൽനിന്ന് തുടങ്ങി. പലയിടങ്ങളിൽ നിന്ന് ബാങ്കുവിളി ഒരേസമയം ഉയരുന്നത് എത്രമാത്രം അസ്വസ്ഥമാണെന്ന് അവർ പറഞ്ഞു.
അവർ ഏവരോടുമായി പറഞ്ഞു: ഒരു പള്ളിയിൽനിന്ന് ബാങ്ക് വിളിച്ചാൽ പോരെ? നമസ്ക്കരിക്കാനുള്ള സമയമറിയിക്കാൻ എല്ലാവരും ഇങ്ങനെ ബഹളമുണ്ടാക്കേണ്ടതുണ്ടോ?
അവരുടെ ചോദ്യം പ്രസക്തമായിരുന്നു. ചിന്തിക്കുന്ന മനുഷ്യർ കേൾക്കേണ്ട ചോദ്യം. ‘വായിക്കുക’ എന്നുപറഞ്ഞു തുടങ്ങിയ ഒരു ഗ്രന്ഥത്തെ ഹൃദയത്തിലേറ്റി ജീവിക്കുന്ന പലർക്കും അത് വിവേകമായല്ല തോന്നിയത്. നെറികേടായാണ്. അവർ അദീലയ്ക്കെതിരെ എഴുതിയും പറഞ്ഞും അഴിഞ്ഞാടുകയാണ്. എത്ര മലീമസമാണ് മതബോധമെന്നത് എന്നത്തെയും പോലെ ഇന്നും ഭയപ്പെടുത്തുന്നു.
ചിന്തിക്കുന്ന മുസ്ലിംങ്ങൾക്ക് അവർ പറഞ്ഞത് മനസ്സിലാകും. മനസ്സിലാകുന്നവരാണ് കൂടുതൽ. എന്നാൽ ന്യൂനപക്ഷം വരുന്ന, മതമെന്നാൽ വെറും വികാരതീവ്രതയാണെന്ന് കരുതുന്ന ആ അവിവേകികൾ അന്ധമായി ആ നന്മയ്ക്കെതിരെ വാളോങ്ങുകയാണ്. അത് ശക്തമായി എതിർക്കേണ്ടതാണ്.
ഒരു പ്രദേശത്തെ പള്ളിക്കാരെല്ലാം ചേർന്ന്, ബാങ്കുവിളിക്കുന്നത് ഒരു സമയം ഒരു പള്ളിയിൽനിന്നു മതി എന്നു തീരുമാനിച്ചാൽ അത് വലിയ സമാധാനമാണ്. ഓരോ ദിവസം ഓരോ പള്ളിയിൽ നിന്ന് ബാങ്ക് വിളിക്കുക എന്ന തീരുമാനം എവിടെയാണ് മതവികാരത്തെ വ്രണപ്പെടുത്തുന്നത്? അത് മതത്തിന് മഹിമയാകുകയല്ലേ ഉള്ളു?!
നാം ചിന്തിക്കേണ്ടതല്ലേ? അമ്പലക്കാരും ചർച്ചുകാരും ഇതേകാര്യം ശ്രദ്ധിക്കേണ്ടതല്ലേ? അമ്പലത്തിൽനിന്ന് പ്രഭാതത്തിൽ ഉയരേണ്ടത് ശാന്തമായ സുപ്രഭാത കീർത്തനങ്ങളാണ്. എന്നാൽ ഇപ്പോൾ അത്യുച്ചത്തിൽ കേൾക്കുന്നത് ആരെയോ തോൽപ്പിക്കാനെന്ന പോലെയുള്ള ബഹളപ്പാട്ടുകളാണ്. ചർച്ചകളിലും ആ ആർപ്പുവിളികൾ തുടങ്ങിക്കഴിഞ്ഞു. നേരം പുലരുമ്പോൾ അമ്പലത്തിന്റെയും ചർച്ചിന്റെയും അടുത്തു കഴിയുന്നവർക്ക് സമാധാനമെന്നത് കിട്ടാക്കനിയായി മാറിക്കഴിഞ്ഞു.
റമദാൻ മാസമാകുമ്പോൾ ആധിയാണ് മനസ്സിന്. പള്ളിയിൽ മാത്രം ഒതുങ്ങേണ്ട പ്രാർത്ഥന നാട്ടുകാരെ മുഴുവൻ ഉപദ്രവിക്കുന്ന തരത്തിൽ പുറത്തേക്ക് ആക്രോശമായി മാറുന്നു. നാടുനീളെ വഴിയോരങ്ങളിൽ ശബ്ദമലിനീകരണം.
ഇതൊക്കെ ഇങ്ങനെ മതിയോ? നാം ഇനിയും ചിന്തിച്ചു തുടങ്ങേണ്ടതല്ലേ? പരസ്പരം ചളിവാരിയെറിയാതെ വരും തലമുറയ്ക്ക് സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യം നാം സൃഷ്ടിക്കേണ്ടതല്ലേ? ഒരു പ്രദേശത്തുള്ള എല്ലാ മതക്കാരും ഒന്നിച്ചിരുന്ന് ഈ ദുരിതത്തിന് ഒരു പരിഹാരം തേടേണ്ടതല്ലേ?
കുട്ടികൾക്ക് പഠിക്കാൻ കഴിയുന്നില്ല. രോഗികളായ വൃദ്ധർ രാത്രിയിലും പ്രഭാതത്തിലും ശാന്തമായുറങ്ങാനാകാതെ ഞെട്ടിയുണരുന്നു. ആരാണ് ഇതെല്ലാം ആസ്വദിക്കുന്നത്? നമ്മളെല്ലാം ഇതിൽ അസ്വസ്ഥരല്ലേ? ഒരു മാറ്റത്തിനായി നമുക്ക് ശ്രമിച്ചുകൂടേ? ഒന്നിച്ചിരുന്ന് നമുക്ക് സംസാരിക്കാവുന്നതല്ലേ?
Discussion about this post