പുല്‍വാമ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ ആസ്ഥാനമന്ദിരം പിടിചെടുതെന്ന അവകാശവാദത്തിന് പിന്നാലെ നിലപാട് മാറ്റി പാക്കിസ്ഥാന്‍ .
പാക് പഞ്ചാബിലെ ബഹവല്‍പൂരിലുള്ള ഒരു മദ്രസയുടെ നിയന്ത്രണം മാത്രമാണ് സര്‍ക്കാര്‍ ഏറ്റെടുത്തതെന്നും അതിനു ജയ്ഷെ മുഹമ്മദുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഇപ്പോള്‍ പാക്കിസ്ഥാന്റെ വാദം . പഞ്ചാബ് സര്‍ക്കാര്‍ ഏറ്റെടുത്ത മദ്രസ ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം എന്ന് പറയുന്നത് ഇന്ത്യയുടെ പ്രചരണം മാത്രമാണെന്ന് പാക് മന്ത്രി ഫവദ് ചൗധരി പറഞ്ഞു .
കഴിഞ്ഞ ദിവസം 600 വിദ്യാര്‍ഥികളും 70 അധ്യാപകരും മദ്രസയും മോസ്കും അടങ്ങുന്ന ക്യാമ്പസ് പാക് സര്‍ക്കാര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു . എന്നാല്‍ ഈ മദ്രസയ്ക്ക് ജയ്ഷെ മുഹമ്മദ് സംഘടനയുമായോ തീവ്രവാദപ്രവര്‍ത്തനങ്ങളുമായോ ബന്ധമില്ലെന്ന് പഞ്ചാബ് പോലീസ് വ്യക്തമാക്കി . ജയ്ഷെ മുഹമ്മദിനെ കുറിച്ചോ തലവന്‍ മസൂദ് അസറിനെക്കുറിച്ചോ തങ്ങള്‍ക്ക് അറിവില്ലെന്ന് മദ്രാസിലെ കുട്ടികളും അധ്യാപകരും പറഞ്ഞതായിട്ടാണ് ഇപ്പോള്‍ ലഭിക്കുന്ന മാധ്യമ റിപ്പോര്‍ട്ട് .
വെള്ളിയാഴ്ച ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തെന്നും ക്യാംപസിന്‍റെ ഭരണം ഒരു അഡ്മിനിസ്ട്രേറ്ററുടെ കീഴിലാക്കിയെന്നും പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നു . യു.എന്‍ സുരക്ഷാ കൌണ്‍സിലില്‍ പുല്‍വാമ ആക്രമണത്തെ അപലപിച്ചതിനു പിന്നാലെയാണ് നടപടി സ്വീകരിച്ചതെന്നായിരുന്നു പാക് അഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയത് . ഇതിനു കടകവിരുദ്ധമാണ് പാക്കിസ്ഥാന്റെ ഇപ്പോഴത്തെ വിശദീകരണം .
അഗോളതലത്തില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെയുള്ള സമ്മര്‍ദം ശക്തമാക്കിയിരുന്നു . ഇന്ത്യയുടെ നിലപാടിനെ യു.എസ് അടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ പിന്തുണയും നല്‍കി . ഇതിനു പുറമേ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ ഭീകരാക്രമണത്തെ ജയ്ഷെ മുഹമ്മദിന്റെ പേരെടുത്ത് പറഞ്ഞു അപലപിച്ചതിനു പിന്നാലെ ലോകരാഷ്ട്രങ്ങള്‍ ഭീകരവാദസംഘടനകള്‍ക്ക് ഫണ്ടിംഗ് നല്‍കുന്നത് സംബന്ധിച്ച നിരീക്ഷണം നടത്തുന്ന എഫ്.ടി.എഫ് പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ നിലനിര്‍ത്താനും തീരുമാനമെടുത്തിരുന്നു .
Discussion about this post