Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

മതേതരത്വം സ്ഥിതിസമത്വവാദം എന്നിവ അടിയന്തരാവസ്ഥയുടെ ഫലമായി സാങ്കേതികഭാഷയിലുണ്ടായ മുറിപ്പാടുകളാണെന്ന് ആര്‍എസ്എസ്

by Brave India Desk
Jun 22, 2015, 12:15 pm IST
in India
Share on FacebookTweetWhatsAppTelegram

organiserഅടിയന്തരാവസ്ഥയുടെ ഫലമായി സാങ്കേതിക ഭാഷയിലുണ്ടായ രണ്ടു മുറിപ്പാടുകളാണ് മതേതരത്വവും സ്ഥിതിസമത്വവാദവുമെന്ന് ആര്‍എസ്എസ്. ഇവ രണ്ടും രാഷ്ട്രീയ ദുര്‍വ്യയം നടക്കുന്നതിന് വഴിവച്ചു എന്നും അതിനാല്‍ ഇതിന് ചികിത്സ ആവശ്യമാണെന്നും ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിലെ ലേഖനത്തില്‍ പറയുന്നു.

ഈ രണ്ടു വാക്കുകളുമാണ് ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെ വിടാതെ പിന്‍തുടരുന്നത്. അതിനാല്‍ ഇതിനു പരിഹാരം കാണേണ്ടത് അനിവാര്യമാണ്. ഇവയ്ക്കു പുറമേ അഴിമതിയും കുറ്റകൃത്യങ്ങളും വ്യവസ്ഥാപിതമായതും അടിയന്തരാവസ്ഥയുടെ ഫലമായാണെന്ന് മുഖപത്രം കുറ്റപ്പെടുത്തുന്നു. പൗര സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതോടൊപ്പം ജനാധിപത്യത്തിനു എതിരായ ഇത്തരം പ്രശ്‌നങ്ങളിലും ശ്രദ്ധചെലുത്തണം. ഇവ ദൂരീകരിക്കാന്‍ ആശയപരമായും മനശ്ശാസ്ത്രപരമായും ഭരണഘടനാപരമായുമുള്ള നീക്കങ്ങള്‍ ആവശ്യമാണ്.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

മതേതരത്വം സ്ഥിതിസമത്വവാദം എന്നീ വാക്കുകള്‍ ജാതീയതയും ജാതിയുടെ അടിസ്ഥാനത്തിലുള്ള പ്രാദേശിക വാദവും വളര്‍ത്തിയെന്ന് ലേഖനം ആരോപിക്കുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഒന്നിക്കാന്‍ തീരുമാനിച്ച ജനതാ പരിവാറിനെയാണ് ലേഖനത്തിലൂടെ സംഘടന ലക്ഷ്യം വയ്ക്കുന്നത്. ജാതിക്കു പുറമേ സാമൂഹ്യ നീതി എന്ന പേരിലും രാഷ്ട്രീയ നേതാക്കള്‍ മുതലെടുപ്പ് നടത്തുന്നു. സാഹോദര്യം വളര്‍ത്തുന്നതിനു പകരം വിഭാഗീയപരമായ ജനതാ പരിവാര്‍ പരീക്ഷണങ്ങള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ സാമൂഹ്യ വിരോധം കലര്‍ത്തുന്നു എന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

ഇപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യ സംവിധാനം ദിനംപ്രതി പക്വത കൈവരിച്ചുകൊണ്ടിരിക്കുകയാണ്. പൗരസ്വാതന്ത്ര്യത്തിന് 1975ലേതിനേക്കാള്‍ കൂടുതല്‍ സംരക്ഷണം ഇന്ന് ലഭിക്കുന്നുണ്ട്. 42ാം ഭേദഗതി അനുസരിച്ച് മതേതരം സ്ഥിതിസമത്വവാദം എന്നീ വാക്കുകള്‍ ഭരണഘടനയുടെ ഉപക്രമത്തില്‍ ഉള്‍പ്പെടുത്തിയത് ജനാധിപത്യം ആവശ്യപ്പെട്ടതനുസരിച്ചല്ല. ഈ രണ്ടു വാക്കുകള്‍ക്കും പല വ്യാഖ്യാനങ്ങളുണ്ട് എന്നും ലേഖനം പറയുന്നു.

മതേതരം എന്ന വാക്ക് ഉള്‍പ്പെടുത്തിയതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വര്‍ഗീയത വളരുകയാണുണ്ടായത്. സ്ഥിതിസമത്വവാദത്തിന്റെ കാര്യത്തിലാകട്ടെ പദം ഉള്‍പ്പെടുത്തി പത്തുവര്‍ഷത്തിനുള്ളില്‍ രാജ്യം ആ ആശയത്തില്‍ നിന്നു തന്നെ അകന്നുപോകുകയാണ് ഉണ്ടായതെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

Tags: RSSorganiserkerala news paperlk advanisecularsocialism
ShareTweetSendShare

Latest stories from this section

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies