അഴിമതി ആരോപണമുന്നയിച്ച് കാരവന്‍ മാഗസിനും കോണ്‍ഗ്രസും പുറത്തുവിട്ട ഡയറി വ്യാജമാണെന്ന് ആവര്‍ത്തിച്ച് ബിഎസ് യെദ്യൂരപ്പ.തനിക്കെതിരായി പുറത്തുവിട്ട വ്യാജ ഡയറിക്കുറിപ്പില്‍ വീണ്ടും തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്ന ആരോപണവുമായാണ് ബിഎസ് യെദ്യൂരപ്പ രംഗത്തെത്തിയിരിക്കുന്നത്. നിതിന്‍ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് നല്‍കിയ തുക രേഖപ്പെടുത്തിയ ഭാഗത്തില്‍ തിരുത്തല്‍ വരുത്തിയിട്ടുണ്ടെന്നാണ് യെദ്യൂരപ്പയുടെ ആരോപണം.
‘നരേന്ദ്ര മോദിയുടെ പ്രശസ്തി വർധിക്കുന്നതിൽ കോൺഗ്രസ് അസ്വസ്ഥരാണ്. പോരാട്ടം തുടങ്ങുന്നതിനു മുൻപുതന്നെ അത് അവസാനിച്ചതിനു സമാനമാണ്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നേരത്തെതന്നെ ഇവ വ്യാജമാണെന്നു കണ്ടെത്തിയിരുന്നുവെന്നും യെഡിയൂരപ്പ പറഞ്ഞിരുന്നു.
തനിക്കെതിരേ ഇപ്പോഴുണ്ടായ ആരോപണം തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ്. പുറത്തുവന്ന രേഖകള്‍ വ്യാജമാണ്. മാനനഷ്ട കേസ് നല്‍കുന്നതിനായി നിയമ വിദഗ്ധരുമായി ആലോചിക്കും’- യെദ്യൂരപ്പ വ്യക്തമാക്കി.
നിതിന്‍ ഗഡ്കരയുടെ മകന്റെ വിവാഹത്തിന് 1000 കോടി നല്‍കി എന്നാണ് ആദ്യം ഡയറിയില്‍ എഴുതിയിരുന്നത്. എന്നാല്‍ പിന്നീട് അത് 10 കോടി ആക്കി മാറ്റിയിരിക്കുകയാണ്. ഡയറിയിലെ പേജുകളുടെ പകര്‍പ്പുകളും ട്വിറ്ററിലൂടെ യെദ്യൂരപ്പ പുറത്തുവിട്ടു.
കര്‍ണാടക മുഖ്യമന്ത്രിയാവാന്‍ 2008 – 09 കാലഘട്ടത്തില്‍ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി യെദ്യൂരപ്പ1800 കോടിയിലേറെ രൂപ നല്‍കിയെന്നാണ് ആരോപണം. എന്നാല്‍ ആരോപണത്തിനടിസ്ഥാനമായി പുറത്തുവിട്ട ഡയറി വ്യാജമാണെന്നാണ് ബിജെപിയും യെദ്യൂരപ്പയും ആവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിന്റേത് തരംതാണ രാഷ്ട്രീയമാണെന്നും യെദ്യൂരപ്പ ടിറ്ററിലൂടെ കുറ്റപ്പെടുത്തി.നാണംകെട്ട രാഷ്ട്ീയ കളിയാണ് കോണ്‍ഗ്രസ് കളിക്കുന്നതെന്നും യെദ്യൂരപ്പ പറഞ്ഞു.
Discussion about this post