പൊതുപരീക്ഷയ്ക്ക് ഇടയില്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ ശൗചാലയം ഉപയോഗിക്കാൻ അവസരം നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. കഴിഞ്ഞ ദിവസം എസ്.എസ്.എല്‍.സി പരീക്ഷയ്ക്കിടെ കഴിഞ്ഞ ദിവസം വിദ്യാര്‍ഥി മലമൂത്രവിസര്‍ജ്ജനം നടത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി.
കുട്ടികള്‍ക്ക് യാതൊരുവിധ മാനസിക സംഘര്‍ഷവും കൂടാതെ പരീക്ഷയെഴുതാനുള്ള സൗകര്യം ചീഫ് സൂപ്രണ്ടുമാര്‍ ഉറപ്പാക്കണം എന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു . പരീക്ഷയ്ക്കിടയില്‍ കുട്ടികള്‍ ആവശ്യപ്പെട്ടാല്‍ ശൗചാലയം ഉപയോഗിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ പരീക്ഷ ചീഫ് സൂപ്രണ്ട് ഏര്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട് .
അതേസമയം കൊല്ലം കടയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയ്ക്കിടെ വിദ്യാർത്ഥിക്ക് ശൗചാലയം നിഷേധിച്ച സംഭവത്തിൽ അധ്യാപികയ്ക്കെതിരേ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ ആണ് കമ്മീഷൻ കേസെടുത്തത്.
Discussion about this post