തൊടുപുഴയില്‍ ഏഴ് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി അരുണ്‍ ആനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു . നേരത്തെ പോലീസ് കസ്റ്റഡിയിലായിരുന്ന ഇയാളുടെ അറസ്റ്റ് വൈകിട്ട് അഞ്ചോടെയാണ് രേഖപ്പെടുത്തിയത് .
കിടക്കയില്‍ ഇളയകുട്ടി മൂത്രമൊഴിച്ചതാണ് അരുണ്‍ ആനന്ദ് ഏഴ് വയസ്സുള്ള മൂത്തകുട്ടിയെ അതിക്രൂരമായി മര്‍ദ്ദിക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട് . കിടക്കയില്‍ കിടന്നിരുന്ന കുട്ടിയുടെ നടുവിന് ചവുട്ടിത്തെറിപ്പിക്കുകയും കുട്ടി ഭിത്തിയില്‍ തലയടിച്ച് അലമാരയ്ക്ക് ഇടയില്‍ വീഴുകയുമായിരുന്നു .
എന്നിട്ടും അരിശം തീരാതെ അരുണ്‍ കുട്ടിയെ നിലത്തിട്ട് ചവുട്ടി ക്രൂരമായി വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു . മാതാവ് ഇടപ്പെട്ടെങ്കിലും എല്ലാവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു . അബോധാവസ്ഥയിലായ കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു .
എട്ട് മാസമായി അരുൺ ആനന്ദിനൊപ്പം താമസിക്കുകയായിരുന്നു ഈ യുവതിയും രണ്ട് കുട്ടികളും. കുട്ടികളുടെ അച്ഛൻ ഒരു വർഷം മുമ്പ് മരിച്ചിരുന്നു. ഇതിന് ശേഷമാണ് അരുണിനൊപ്പം യുവതി തൊടുപുഴയിൽ വന്ന് താമസമാക്കിയത്.
Discussion about this post