ലക്നൗ : സ്ത്രീത്വത്തെ അപമാനിച്ച് സമാജ് വാദ്പാർട്ടി നേതാവ് അസംഖാൻ.
റാംപുരിൽ തനിക്കെതിരെ മൽസരിക്കുന്ന ബിജെപി സ്ഥാനാർഥിയും ബോളിവുഡ് നടിയുമായ ജയപ്രദയ്ക്കുനേരെ അവരുടെ പേരെടുത്ത് പറയാതെയായിരുന്നു പരാമർശം . റാംപുരിലെയും യുപിയിലെയും ഇന്ത്യയിലെയും ജനങ്ങളെ, 17 വർഷമെടുത്തു നിങ്ങൾക്ക് അവരുടെ യഥാർഥ സ്വഭാവം മനസ്സിലാക്കാൻ,എന്നാൽ 17 ദിവസത്തിനുള്ളിൽ എനിക്ക് മനസ്സിലായി അവർ ധരിച്ചിരുന്നത് കാക്കി ഉൾവസ്ത്രമാണെന്ന് ‘ എന്നായിരുന്നു അസംഖാന്റെ പരാമർശം.
ഖാന്റെ വിവാദ പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.ഖാനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേ സമയം അസംഖാന്റെ ആരോപണത്തിൽ പുതുമ ഇല്ലെന്ന് ജയപ്രദ പ്രതികരിച്ചു.2009ൽ ഖാന്റെ പാർട്ടിയുടെ സ്ഥാനാർഥിയായി താൻ മൽസരിച്ചിട്ടുണ്ട്. പരാമർശത്തിനെതിരെ ഒരാളും തന്നെ പിന്തുണച്ച് വരില്ല.ഇത്തരത്തിൽ അപമാനിക്കാൻ താൻ അയാളോട് എന്താണ് ചെയ്തതെന്ന് അറിയില്ല, ഇങ്ങനെയുള്ളവർ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അനുവദിക്കരുത്. ഇയാൾ വിജയിച്ചാൽ ജനാധിപത്യത്തിനു സംഭവിക്കുന്നത് എന്താണ്.സ്ത്രീകളുടെ സുരക്ഷയ്ക്ക് ഒരു സ്ഥാനവും ലഭിക്കുന്നില്ല.ഞാൻ മരിച്ചാൽ താങ്കൾ തൃപ്തനാകുമോ,ഭയന്ന് റാം പൂർ വിടുമെന്ന് താങ്കൾ കരുതേണ്ടെന്നും ജയപ്രദ പറഞ്ഞു.
ഖാന്റെ പരാമർശം അത്യന്തം നിന്ദ്യമായതാണെന്ന് ബിജെപി സംസ്ഥാന വക്താവ് ചന്ദ്രമോഹൻ വ്യക്തമാക്കി.വിഷയത്തിൽ ഖാന് നോട്ടീസ് അയയ്ക്കുമെന്ന് വനിതാ കമ്മിഷൻ ചെയർപഴ്സൻ രേഖ ശർമ പറഞ്ഞു.
Discussion about this post