തിരുവനന്തപുരം ; മണ്ഡലമേതായാലും,മണ്ഡലകാലം മറക്കരുതെന്ന ശബരിമല കർമസമിതിയുടെ ഫ്ലക്സ് ബോർഡുകൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പേരൂര്‍ക്കട അമ്പലമുക്കില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്തത്.തിരുവനന്തപുരം അമ്പലമുക്കില്‍ ശബരിമലകര്‍മ്മസമിതി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് നീക്കം ചെയ്തത്.
ജില്ലയില്‍ സ്ഥാപിച്ചിരുന്ന ഇരുപത്തിനാല് ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ 8 എണ്ണമാണ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തത്. എട്ടാമത്തെ ഫ്‌ളക്‌സ് നീക്കാന്‍ എത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു.
തുടർന്ന് പൊലീസ് എത്തി പ്രവര്‍ത്തകരെ പിരിച്ചുവിടുകയും,തുടർന്ന് ബോർഡുകൾ നീക്കം ചെയ്യുകയുമായിരുന്നു.ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ശബരിമല കര്‍മ്മസമിതി പരാതി നല്‍കിയിരുന്നു .ഇത് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ പരിഗണയിലിരിക്കുകയാണ്. ഇതിനിടെയിലാണ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ രാത്രി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തിയത്.
ഇരുട്ടിന്റെ മറവിൽ ശബരിമലയിൽ നടന്ന ആചാരലംഘനം ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുന്ന ബോർഡുകളാണ് ഉദ്യോഗസ്ഥർ നീക്കം ചെയ്തത്.ഇതിനെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്.മാത്രമല്ല ബോർഡുകൾ മാറ്റിയാലും വിശ്വാസങ്ങളെ ചവിട്ടിയരച്ച മണ്ഡലകാലം മറക്കില്ലെന്ന് തന്നെയാണ് ജനങ്ങളുടെ അഭിപ്രായം.
Discussion about this post