പ്രതിരോധ സംവിധാനങ്ങളിൽ ഇന്ത്യയ്ക്ക് ലോകത്തെ ഏതു രാജ്യത്തിന്റെ മുന്നിലും തലയുയർത്തി നിൽക്കാൻ കഴിയുന്ന കരുത്തുണ്ട് ഇന്ന്. ബ്രഹ്മോസും,അഗ്നിയുമൊക്കെ ശത്രുരാജ്യങ്ങളുടെ നെഞ്ചിടിപ്പേറ്റുമ്പോൾ ലോകം കാണുകയാണ് ഇന്ത്യയുടെ ശക്തി.
ഈ മാസം 23 നു നടക്കുന്ന ചൈനീസ് നാവികസേനയുടെ എഴുപതാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനുള്ള ക്ഷണം ഇന്ത്യയ്ക്കും ലഭിച്ചിട്ടുണ്ട്.ഇന്ത്യൻ പടക്കപ്പലുകളുടെ സാന്നിദ്ധ്യമാണ് ഈ സമയത്ത് ചൈന അഭ്യർത്ഥിച്ചിരിക്കുന്നത്.എന്നാൽ തന്നെയും ഓരോ രാജ്യങ്ങളുടെയും നാവികസേനയുടെ ശക്തി ലോകരാജ്യങ്ങൾ മനസ്സിലാക്കുന്ന സന്ദർഭമാകുമത്.കാരണം ഏകദേശം അറുപതോളം രാജ്യങ്ങളാണ് അഞ്ചു ദിവസങ്ങൾക്കപ്പുറം നടക്കുന്ന വാർഷികാഘോഷ ചടങ്ങുകളിൽ പങ്കെടുക്കുക.
ഇന്ത്യയിൽ തന്നെ നിർമിച്ച ഐ എൻ എസ് കൊൽക്കത്ത എന്ന ഒളിയാക്രമണ പടക്കപ്പലും,ഐ എൻ എസ് ശക്തി എന്ന ടാങ്കറുമാണ് ഇന്ത്യ ചൈനയിലേയ്ക്ക് അയക്കുക.ഒപ്പം അഞ്ഞൂറ് നാവികപോരാളികളും അണിനിരക്കും.ഏറ്റവുമധികം ശക്തിയുള്ള കപ്പലുകള്‍ ഈ സൈനികാഭ്യസത്തിനിടയില്‍ ശ്രദ്ധ നേടുന്നതും കാണാം. ഐഎന്‍എസ് കൊല്‍ക്കത്തയിൽ ബ്രഹ്മോസ് മിസൈൽ പോലും ഘടിപ്പിക്കാൻ സാധിക്കും.
ചൈനയ്ക്ക് മാത്രമല്ല പങ്കെടുക്കാൻ തയ്യാറെടുക്കുന്ന എല്ലാ രാജ്യങ്ങൾക്കുമുള്ള ഒരു മുന്നറിയിപ്പാണ് ഇന്ത്യയുടെ ഈ തീരുമാനം.രണ്ട് കപ്പലുകൾ അയക്കാൻ ആദ്യം തീരുമാനിച്ചിരുന്ന പാകിസ്ഥാൻ പിന്നീട് കപ്പലുകൾ അയക്കുന്നില്ലായെന്ന് തീരുമാനിക്കാൻ കാരണവും ഇതാകുമെന്നാണിപ്പോൾ പാക് മാദ്ധ്യമങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ട്.
കാരണം ഇന്ത്യ ഈ മാസം അവസാനം തങ്ങളെ ആക്രമിക്കാൻ തയ്യാറെടുക്കുന്നതായി പാക് വിദേശകാര്യമന്ത്രി തന്നെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.ഇന്ത്യ ഇക്കാര്യം നിഷേധിച്ചെങ്കിലും പാകിസ്ഥാൻ ഇപ്പോഴും ആശങ്കയിലാണ്.വിമാനവാഹിനിക്കപ്പലും അണ്വായുധ ശേഷിയുള്ള അന്തര്‍വാഹിനികളും നിരവധി യുദ്ധക്കപ്പലുകളും അറേബ്യൻ കടലിൽ വിന്യസിച്ചിട്ടുണ്ടാകുമെന്ന് തന്നെയാണ് അവരുടെ ഇപ്പോഴുമുള്ള വിശ്വാസം.
Discussion about this post