മാഹി ; മാഹിയിൽ സിപിഎമ്മിന്റെ വോട്ട് കോൺഗ്രസിനുള്ളതാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് മാഹി എം എൽ എ വി രാമചന്ദ്രൻ .കേരളത്തിലെ പ്രത്യേകിച്ച് കണ്ണൂരിലെ സിപിഎം നേതാക്കളെ പാടെ തള്ളിക്കൊണ്ടുള്ള പ്രസ്താവനയാണ് രാമചന്ദ്രന്റേത്.
കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ കേരളത്തിലെ മാഹിയില് കോൺഗ്രസിനെ പിന്തുണയ്ക്കില്ലെന്നും,ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് നേരിടുമെന്നുമായിരുന്നു കണ്ണൂരിലെ സിപിഎം ജില്ലാ കമ്മിറ്റി നേതാക്കളുടെ നിലപാട്.ഇതിനെ പൂർണ്ണമായും തള്ളുന്ന തീരുമാനമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
നടൻ കമലഹാസൻ മക്കൾ നീതി മയ്യം പാർട്ടി രൂപീകരിക്കുകയും,കേരളത്തിലെത്തി പിണറായി വിജയനെ സന്ദർശിക്കുകയും ചെയ്തതിനു പിന്നാലെ മക്കള് നീതി മെയ്യത്തിന് വോട്ടു ചെയ്യുമെന്നായിരുന്നു നേരത്തെ സിപിഎം നേതൃത്വം അറിയിച്ചിരുന്നത്.
എന്നാൽ പുതിയ രാഷ്ട്രീയ സാഹചര്യം എന്താണെന്ന് ജനങ്ങൾക്ക് അറിയാമെന്നും അതിനാലാണ് ഇപ്പോൾ നിലപാട് മാറ്റുന്നതെന്നുമാണ് രാമചന്ദ്രൻ മാദ്ധ്യമങ്ങളോട് വിശദീകരിച്ചത്.
കോൺഗ്രസുമായി സിപിഎം കേരളത്തിൽ നടത്തുന്ന ധാരണകൾ പലപ്പോഴായി പുറത്തുവരികയാണ്. കേരളത്തിലെ യു ഡി എഫ് നേതാക്കൾക്കെതിരായ കേസുകളിലെ അന്വേഷണം പോലും വൈകിപ്പിക്കുന്നത് ഈ ധാരണയുടെ പേരിലാണെന്നും ആരോപണമുണ്ട്.
പത്തനംതിട്ട എം പിയായ ആന്റോ ആന്റണി അനധികൃതമായി സ്വത്ത് സമ്പാദിച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന പരാതിയിൽ നടപടികൾ എടുക്കാത്തതും ഈ ധാരണയുടെ മേലാണെന്ന് പറയപ്പെടുന്നു.
വിജിലൻസ്,സാമ്പത്തിക കുറ്റാന്വേഷണ വകുപ്പ് എന്നിവകളുടെ അന്വേഷണം സംസ്ഥാന പൊലീസ് മേധാവി തന്നെ ആവശ്യപ്പെട്ടിട്ടും അത് നടത്താതെ ആന്റോ ആന്റണിയെ സംരക്ഷിക്കുന്നത് ഇടത്-വലത് മുന്നണികളുടെ അവിശുദ്ധ ബന്ധത്തെയാണ് കാണിക്കുന്നത്.
Discussion about this post