പശ്ചിമബംഗാളില്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗവും സ്ഥാനാർത്ഥിയുമായ മുഹമ്മദ് സലീമിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം. മുഹമ്മദ് സലീമിന്റെ വാഹനവ്യൂഹം മണ്ഡലമായ റായ്ഗഞ്ചിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു സംഘം അക്രമികള്‍ ആക്രമിക്കുകയായിരുന്നു.
മുഹമ്മദ് സലീം ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. വാഹനവ്യൂഹത്തിന് നേരെ വെടിവെച്ചുവെന്നും സി.പി.ഐ.എം ആരോപിക്കുന്നുണ്ട്. അക്രമസംഘം ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തു. ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പിലും ആക്രമണങ്ങൾ നടന്നിരുന്നു. ഇന്നും പരക്കെ ആക്രമണം നടന്നു കൊണ്ടിരിക്കുകയാണ്.
പൊലീസ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ സംസ്ഥാനത്തോട് റിപ്പോർട്ട് തേടി. ആയിരത്തിലധികം വോട്ടിനാണ് മുഹമ്മദ് സലീം 2014-ൽ റായ്ഗഞ്ചിയിൽ നിന്നും ജയിച്ചത്.
Discussion about this post