കൊളംബോ: ഈസ്റ്റർ ദിനത്തിലെ സ്ഫോടന പരമ്പരയ്ക്ക് കാരണം സുരക്ഷാവീഴ്ചയെന്ന് തുറന്ന് സമ്മതിച്ച് ശ്രീലങ്ക . ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടും പ്രതികരിക്കാത്ത , സുരക്ഷാ വീഴ്ചക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടങ്ങി. പൊലീസ് മേധാവിയോടും പ്രതിരോധ സെക്രട്ടറിയോടും രാജിവെക്കാൻ പ്രസിഡന്‍റ് മൈത്രിപാല സിരിസേന ആവശ്യപ്പെട്ടു.
കൊളംബോയിൽ ഭീകരാക്രമണ സാധ്യതയുള്ളതായി ഈ മാസം ആദ്യം ഇന്ത്യയും മുന്നറിയിപ്പ് നൽകിയിരുന്നു .എന്നാൽ അത് അവഗണിക്കുകയായിരുന്നു .ഇതാണ് ഇത്രയും ജീവൻ ബലി നൽകേണ്ടി വന്നതെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞിരുന്നു .
ഭീകര സംഘടനാ നേതാവിന്‍റെയും മുഖ്യസംഘാംഗങ്ങളുടെയും വിശദാംശങ്ങളടക്കമാണ് എൻഐഎ കൈമാറിയത്. സംഭവത്തിൽ അറുപതിലേറെപ്പേർ അറസ്റ്റിലായെന്ന് ശ്രീലങ്കൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഈസ്റ്റർ ദിനത്തിൽ നടന്ന ചാവേർ സ്ഫോടനങ്ങളിൽ രാജ്യത്ത് 359 പേരാണ് കൊല്ലപ്പെട്ടത്.
Discussion about this post