മാറാട് കൂട്ടക്കൊലയുടെ അനുഭവം പങ്കുവച്ച് മാധ്യമപ്രവര്‍ത്തകനായ ശ്യാം വാരിയര്‍. ഏകപക്ഷീയമായ അക്രമം കലാപമായി എങ്ങനെ ചിത്രീകരിക്കും എന്ന ചോദ്യം പ്രസക്തമാണെന്നും ശ്യാം പറയുന്നു.
കേരളത്തില്‍ തീവ്രവാദ സ്വഭാവമുള്ള ആദ്യത്തെ അക്രമമായിരുന്നു അത്. മാറാട് പോലുള്ള തീരദേശ മേഖല കൈയ്യടക്കി ദീകരവാദ കേന്ദ്രമാക്കാനുള്ള ആസൂത്രിത നീക്കം മാറാട് അക്രമത്തിന് പിന്നിലുണ്ടായിരുന്നു എന്നത് പലവട്ടം അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിട്ടും അന്വേഷിക്കാതെ പോയ കാര്യം. മാറാടിനോട് ചേര്‍ന്ന അഴിമുഖം കേന്ദ്രീകരിച്ച് ശ്രീലങ്കയിലേയ്ക്കും മറ്റും (എല്‍ടിടിഇ പ്രഭാകരനുമായി) ആയുധ കൈമാറ്റം നടക്കുന്നതായും കേന്ദ്ര രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ കേന്ദ്രം ബേപ്പൂര്‍ സ്ഥാപിച്ചതും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. കേരളം ഇന്ന് നേരിടുന്ന ഭീകരവാദത്തിന്റെ ബീജവാഹം ചെയ്യപ്പെട്ട ആദ്യ കേന്ദ്രങ്ങളില്‍ ഒന്ന് മാറാടായിരുന്നു എന്ന് വ്യക്തമായെങ്കിലും ആ ദിശയിലുള്ള അന്വേഷണം പല തരത്തില്‍ അട്ടിമറിക്കപ്പെട്ടു. അതിന്റെ ഫലമാണ് ഇന്ന് കേരളം നേരിട്ടു കൊണ്ടിരിക്കുന്നതെന്നും ശ്യാം വാരിയര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
കോഴിക്കോട് മനോരമയില്‍ ജോലി കഴിഞ്ഞ് കുറച്ച് നേരത്തെ 8.30 ഓടെ വീട്ടിലേക്കിറങ്ങിയ സമയം. എതിരെ നടക്കാവ് ഭാഗത്ത് നിന്നും പൊലീസ് വണ്ടി കുതിച്ചു പോയി. ജീപ്പിന് പിറകിലെ പൊലിസുകാരന് എന്തോ അത്യാഹിതം സംഭവിച്ച മട്ടില്‍ ആംഗ്യം കാട്ടി. റോഡ് മുറിച്ച് വീണ്ടും ഓഫീസിലേയ്ക്ക് ഓടി. നടക്കാവ് സ്റ്റേഷനിലേയ്ക്ക് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് പരിചയമുള്ളയാള്‍, ഒറ്റവാക്കില്‍ കാര്യം പറഞ്ഞു . മാറാട്ടില്‍ അക്രമം. ബ്യൂറോ ചീഫായിരുന്ന പി. ദാമോദരേട്ടനോട് കാര്യം പറഞ്ഞു. ഉടനെ ഫോട്ടോഗ്രാഫറെ വിളിച്ച് പോ. ഡെസ്കിനോടു ചേര്‍ന്ന സ്റ്റുഡിയോയില്‍ പോയപ്പോള്‍ പി മുസ്തഫയ്ക്കയും വീട്ടിലേയ്ക്ക് ഇറങ്ങാന്‍ നില്ക്കുന്നു. കാര്യം പറഞ്ഞു.. പിന്നെ ഒരു ഓട്ടമായിരുന്നു. പഴയ യമഹ ബൈക്ക് ഇക്ക സ്റ്റാര്ട്ടാക്കുമ്പോഴേയ്ക്കും ടൈം ഓഫീസില്‍ പറഞ്ഞു കാറുമായി ദാമോദരേട്ടനെത്തി. പൊതുവേ ഗൗരവക്കരനായ ദാമോദട്ടേന് ഒന്നുകൂടി ഗൗരവക്കാരനായ പോലെ. മുഖത്ത് ആശങ്ക നിഴലിച്ചിരുന്നു. അരും ഒന്നും മിണ്ടുന്നില്ല. പഴയ നോക്കിയ ഫോണില്‍ ആരെയോക്കയോ വിളിക്കുന്നുണ്ട് ചീഫ്. കല്ലായ്പാലത്തിനരികിലൂടെ മാറാട് കടല്‍തീരം ലക്ഷ്യമാക്കിയാണ് വണ്ടി പോകുന്നത്. മാറാട് തീരത്തോട് അടുത്തപ്പോള്‍ ചുറ്റിലും പരക്കം പായുന്ന ആളുകള്‍ തലങ്ങും വിലങ്ങും പൊലിസുകാരും പായുന്നു. വണ്ടി ഒതുക്കാന്‍ പൊലിസ് നിര്‍ദ്ദേശം. ഒതുക്കിയ വണ്ടിയില്‍ നിന്നും നമ്മള് മൂന്ന് പേരും തീരത്തേയ്ക്ക് ഓടി. നിലവിളിയും ആക്രാശവും ഒപ്പം തീരത്തേയ്ക്ക് ആഞ്ഞടിക്കുന്ന. തിരമാലയുടെയുടെ ഹൂംങ്കാരവും. മാധ്യമ പ്രവര്‍ത്തനം തുടങ്ങിയ കാലമാണെന്ന് ഓര്‍ക്കണം. ഒന്നിനും ഒരു നിശ്ചയവുമില്ല. ഓടി കടല്‍ ഭിത്തിയ്ക്ക് അഭിമുഖമായി എത്തിയപ്പോഴാണ് ആ കാഴ്ച മുസ്തഫക്ക കാട്ടിത്തന്നത്. ഒരു പൊലിസ് ഉദ്യോഗസ്ഥന് റിവോള്‍വറില്‍ ഉന്നം വെയ്ക്കുന്നു. മുസ്തഫക്കയുടെ ക്യാമറ മിന്നി. അന്നത്തെ പൊലിസ് കമ്മീഷണര്‍ ടി കെ വിനോദ് കുമാറായിരുന്നു അത്. സംഭവസ്ഥലത്ത് ആദ്യം എത്തിയ നമ്മുക്ക് കിട്ടിയ ഒന്നാന്തരം (അങ്ങനെ പറയാമോ? ) ന്യൂസ് ഫോട്ടോ.
കാര്യങ്ങള്‍ കൈവിട്ടെന്ന് തോന്നിയ ആ നിമിഷത്തില്‍ തന്നെ ദാമോദരേട്ടന് ഓടി വന്നു പറഞ്ഞു. ജെയിംസ് (ആര്‍പ്പൂക്കര) വരുന്നുണ്ട് നീ മെഡിക്കല്‍ കോളജിലേയ്ക്ക് പോ.ഏതാനും മിനിറ്റുന്നുള്ളില് ആര്പ്പൂ ചേട്ടനെത്തി നേരെ മെഡിക്കല്‍ കോളജിലേക്ക്. അവിടെയത്തിപ്പോള് കണ്ടത് അതിലും ഭീകരമായ കാഴ്ച.വെട്ടേറ്റവര്‍ പ്രാണന് വേണ്ടി പിടയുന്നു.ഹോണ്‍ മുഴക്കി പൊലിസ് വണ്ടി, തിക്കിയും തിരക്കിയും ആളുകളും. ഒപ്പം കൂട്ടക്കരച്ചിലും. നമ്മുടെ മെഡിക്കല്‍ കോളജ് ലേഖകനായ അന്തരിച്ച ദിനേശന് കൂട്ടിനെത്തി. മരണസംഖ്യ 4ലായി. എല്ലാവരും അരയ സമുദായക്കാര്‍. അതെ രണ്ടാം മാറാട് കലാപം നടന്നിരിക്കുന്നു. കാര്യങ്ങളുടെ ഗൗരവം ഏതാണ്ട് അപ്പോഴാണ് ബോധ്യപ്പെട്ടത്. മൊബൈല്‍ ഫോണ്‍ അത്ര പ്രചാരത്തിലില്ലാത്ത കാലം. അത്യാഹിത വിഭാഗത്തിന് മുന്നിലെ ഒരു രൂപ നാണയമിട്ടു വിളിക്കുന്ന ഫോണാണ് ഏക ആശ്രയം.. മാധ്യമ പ്രവര്‍ത്തകര്‍ കൂട്ടാമായി എത്തിയതോടെ അവിടെയും ക്യൂ വായി.ഒടുവില്‍ അവിടെയും സഹായത്തിനെത്തിയത് ആര്പ്പൂ ചേട്ടന്. മൊബൈല്‍ തന്നു. കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും പേരും മേല്‍വിലാസവും ചോദിച്ചറിയുക എന്ന പണി, അതൊരു അനുഭവമാണ്. സമയം ഏതാണ്ട് ഒരു മണി കഴിഞു മരണം സംഖ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് ശേഷമായിരുന്നു ഞങ്ങള്‍ മടങ്ങിയത്.രാവിലെ വീണ്ടും മാറാടേയ്ക്ക്. എട്ട് ആംബുലസില്‍ നിരനിരയായി എത്തിയപ്പോള്‍ ആ കടലോരത്ത് ഉയര്‍ന്ന കൂട്ടക്കരച്ചില്‍ ആരുടെയും ഉള്ളുലയ്ക്കും. രണ്ടാം മാറാട് കലാപം എന്നായിരുന്നു പല മാധ്യമങ്ങളുടെയും തലക്കെട്ട്. എന്നാല്‍ അന്ന് കേസ് അന്വേഷണ ചുമതലയിലുണ്ടായിരുന്ന ടി കെ വിനോദ കുമാറും പ്രദീപ് കുമാറും (പഴയ നടക്കാവ് CI) എല്ലാം ആ നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിച്ചവരായിരുന്നു. ഏകപക്ഷീയമായ അക്രമം കലാപമായി എങ്ങനെ ചിത്രീകരിക്കും എന്നറിയിരുന്നു അവരുടെ ചോദ്യം. അത് ശരിയും ആയിരുന്നു. കേരളത്തില്‍ തീവ്രവാദ സ്വഭാവമുള്ള ആദ്യത്തെ അക്രമമായിരുന്നു അത്. മാറാട് പോലുള്ള തീരദേശ മേഖല കൈയ്യടക്കി ദീകരവാദ കേന്ദ്രമാക്കാനുള്ള ആസൂത്രിത നീക്കം മാറാട് അക്രമത്തിന് പിന്നിലുണ്ടായിരുന്നു എന്നത് പലവട്ടം അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിട്ടും അന്വേഷിക്കാതെ പോയ കാര്യം. മാറാടിനോട് ചേര്‍ന്ന അഴിമുഖം കേന്ദ്രീകരിച്ച് ശ്രീലങ്കയിലേയ്ക്കും മറ്റും (LTTE പ്രഭാകരനുമായി) ആയുധ കൈമാറ്റം നടക്കുന്നതായും കേന്ദ്ര രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ കേന്ദ്രം ബേപ്പൂര്‍ സ്ഥാപിച്ചതും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. കേരളം ഇന്ന് നേരിടുന്ന ഭീകരവാദത്തിന്റെ ബീജവാഹം ചെയ്യപ്പെട്ട ആദ്യ കേന്ദ്രങ്ങളില്‍ ഒന്ന് മാറാടായിരുന്നു എന്ന് വ്യക്തമായെങ്കിലും ആ ദിശയിലുള്ള അന്വേഷണം പല തരത്തില്‍ അട്ടിമറിക്കപ്പെട്ടു. അതിന്റെ ഫലമാണ് ഇന്ന് കേരളം നേരിട്ടു കൊണ്ടിരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും ഒരു ഭീകരാക്രമണം ഉണ്ടായാല്‍ കേരളത്തിലേയ്ക്കും അന്വേഷണം നീളുന്ന അവസ്ഥ അതിന് ഉത്തരവാദി ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം തന്നെയും.
https://www.facebook.com/photo.php?fbid=10216483482057243&set=a.1918087629558&type=3&theater
Discussion about this post