ജെയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നത് ചൈന തടയാത്തത് ഇന്ത്യയുടെ സൗഹൃദമാഗ്രഹിച്ച്. ഇന്തോ-പസഫിക് മേഖലയ്ക്കുപകരം യൂറേഷ്യൻ മേഖലയിലേക്ക് ഇന്ത്യയുടെ സൗഹൃദം വ്യാപിപ്പിക്കാനുള്ള ചൈനയുടെ നീക്കമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വ്യക്തിപരമായുള്ള ബന്ധവും ചൈന അയഞ്ഞതിന് കാരണമായെന്ന് കരുതുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റഷ്യ തങ്ങളുടെ ഉന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് സെയ്ന്റ് ആൻഡ്രൂ ദി അപ്പോസ്തൽ’ നൽകി ആദരിച്ചതിനുപിന്നാലെയാണ് ചൈനയുടെ മനംമാറ്റം. യു.എസുമായി ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ യൂറേഷ്യയുമായി നല്ലബന്ധം സ്ഥാപിക്കാൻ റഷ്യയ്ക്കും ചൈനയ്ക്കും ഇന്ത്യയുടെ പിന്തുണ കൂടിയേ തീരൂ. യൂറേഷ്യ കേന്ദ്രീകരിച്ചുള്ള ഷാങ്ഹായ് സഹകരണ സംഘടനയിൽ (എസ്.സി.ഒ.) ഇന്ത്യ അംഗവുമാണ്. ഇന്ത്യയുമായുള്ള ഭിന്നത ഇനിയും വർധിച്ചാൽ യൂറേഷ്യയെ അവഗണിച്ച് ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് ചൈന ഭയക്കുന്നു.
ഇതിനിടെ, കഴിഞ്ഞ 25 നു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ചൈന സന്ദർശിച്ചു. ഇത് നിർണായക വഴിത്തിരിവുണ്ടാക്കിയെന്നാണു പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ദീർഘമായ ചർച്ചകൾ ഈ വിഷയത്തിൽ നടന്നു. രക്ഷാസമിതിയിലെ മറ്റു 14 രാജ്യങ്ങളും ഇന്ത്യയെ പിന്തുണയ്ക്കുമ്പോൾ വീണ്ടും വീറ്റോ അധികാരം പ്രയോഗിച്ച് വിമർശനം വാങ്ങാൻ ചൈന താൽപര്യപ്പെട്ടില്ല.
പൂർണമായും രാജ്യാന്തര സമ്മർദത്തിനു വഴങ്ങിയെന്നും പാക്കിസ്ഥാനെ കൈവിട്ടെന്നുമുള്ള പ്രതീതി ഒഴിവാക്കാനും ചൈന ശ്രമിച്ചു. അങ്ങനെയാണ്, പുൽവാമ ചാവേറാക്രമണവും കശ്മീർ ഭീകരതയും ഒഴിവാക്കിയുള്ള പ്രഖ്യാപനത്തിനു ധാരണയായത്
Discussion about this post