ബി.ജെ.പി.ക്ക് അനുകൂലമായ പ്രസ്താവന നടത്തിയെന്ന് കുറ്റപ്പെടുത്തി സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടിനെതിരേ ബംഗാൾ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയുടെ പരാതി.
ബംഗാളിൽ നിലവിലുള്ളതിനെക്കാൾ കൂടുതൽ സീറ്റ് ബി.ജെ.പി. നേടുമെന്ന് കാരാട്ട് പറഞ്ഞതാണ് പരാതിക്കിടയാക്കിയത് .വിഷയം അടിയന്തരമായി അവയ്ലബിൾ പി.ബി. ചർച്ചചെയ്യണമെന്നും കേന്ദ്രനേതൃത്വം മാധ്യമങ്ങൾക്കുമുമ്പാകെ വിശദീകരണം നൽകണമെന്നും സൂര്യകാന്ത് മിശ്ര ആവശ്യപ്പെട്ടതായി സിപിഎം വൃത്തങ്ങൾ പ്രസ്താവിച്ചു .
ഉത്തർപ്രദേശിൽ നിന്നുമാറി ഒഡിഷ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ സീറ്റുനേടാനുള്ള പരിശ്രമത്തിലാണ് ബി.ജെ.പി. ഒഡിഷയിൽ പരമാവധി അഞ്ചുസീറ്റ് ബി.ജെ.പി.ക്ക് ലഭിക്കും. ബംഗാളിലും അവർ നേട്ടമുണ്ടാക്കാനാണ് സാധ്യത. ഇപ്പോഴുള്ളതിനെക്കാൾ സീറ്റ് കൂടുതൽ ലഭിക്കും,ഇതായിരുന്നു കാരാട്ടിന്റെ പ്രസ്താവന .
സംസ്ഥാനത്ത് തിരഞ്ഞെടുപ്പു പൂർത്തിയായിട്ടില്ലെന്നിരിക്കെ ഇങ്ങനെയൊരു പ്രസ്താവന പാർട്ടിക്ക് ദോഷംചെയ്യും. ബി.ജെ.പി.ക്കെതിരേ പാർട്ടി കൈക്കൊണ്ടിട്ടുള്ള നിലപാടിനുമെതിരാണ് ഇത്. മാത്രമല്ല മമതയുടെയും,ടി എം സിയുടെയും തല്ലിൽ നിന്ന് രക്ഷനേടാൻ ബിജെപി യ്ക്ക് വോട്ട് ചെയ്യാനിരിക്കുന്ന അണികൾക്ക് കൂടുതൽ ശക്തി നൽകുന്നതാണ് കാരാട്ടിന്റെ പ്രസ്താവനയെന്നും പരാതി ഉയർന്നിട്ടുണ്ട് .
Discussion about this post