മുസ്ലിം പ്രീണനം പരസ്യമാക്കി വോട്ട് പിടിക്കാനുള്ള മമതയുടെ നീക്കങ്ങള്‍ക്ക് ഭൂരിപക്ഷ ഏകീകരണം കൊണ്ട് മറുപടി നല്കാന് ബിജെപി ഒരുങ്ങുന്നതോടെ ബംഗാളില്‍ ഇത്തവണ മത്സരം പ്രവചനാതീതമാവുകയാണ്. ബുത്ത് പിടുത്തവും, അക്രമവും ഴവി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മമതയുടെ നീക്കങ്ങളും ബിജെപി നേര്‍ക്കു നേര് നിന്ന് ചെറുത്തതോടെ മമത ക്യാമ്പില്‍ അസ്വസ്ഥത പുകയുകയാണ്. പേടിച്ചോടാന്‍ തങ്ങള്‍ സിപിഎമ്മല്ല എന്ന പ്രഖ്യാപിച്ച് നേര്‍ക്ക് നേര് നിന്ന് തൃണമൂല്‍ അക്രമങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ബിജെപി.
ഭൂരിപക്ഷ ഹിന്ദുവോട്ടുകള്‍ ധ്രുവീകരിച്ച്, ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ച് ജയം നേടുന്ന പതിവാണ് ബംഗാളിലെ പാര്‍ട്ടികള്‍ക്ക്. സിപിഎം ഒരു കാലത്ത വിജയകരമായി നടപ്പിലാക്കിയ പദ്ധതി ഇപ്പോള്‍ തൃണമൂല്‍ നടപ്പാക്കുന്നു എന്ന് മാത്രം. ന്യൂനപക്ഷ വോട്ടുകളെ ഒറ്റക്കെട്ടായി പാര്‍ട്ടിയിലെത്തി സിപിഎമ്മിനെ നിലംപരിശാക്കിയ തൃണമൂല്‍ പക്ഷേ ബിജെപിയുടെ നേര്‍ക്ക് നേര് നിന്നുള്ള പോരാട്ടത്തിന് മുന്നില്‍ വിയര്‍ക്കുകയാണ്. ലോകസഭ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി ബിജെപി പരിഗണിക്കുന്നതിനാല്‍ പ്രത്യേകിച്ചും.
മുസ്ലിം വോട്ടുകള്‍ ഭിന്നിക്കാതെ പെട്ടിയിലാക്കാനും, ഹിന്ദു വോട്ടുകള്‍ ഭിന്നിച്ചത് മുതെലടുക്കാനുമുള്ള പതിവ് തന്ത്രം ഇത്തവണ ബിജെപി പൊളിക്കുകയാണ്.
ഇമാമുകള്‍ക്കും മൗലവിമാര്‍ക്കും അലവന്‍സ് നല്കിയതും മുഹറം ആഘോഷത്തിനായി ദുര്‍ഗാവിഗ്രഹം ഒഴുക്കുന്നത് ഒരു ദിവസം നീട്ടിയതും അടക്കം ഉള്ള വിഷയങ്ങള്‍ ബിജെപി മുന്നോട്ട് വെക്കുന്നു. മമതാ ബാനര്‍ജിയുടെ ന്യൂനപക്ഷ അനുകൂല തീരുമാനങ്ങള്‍ ഹിന്ദുവോട്ടുകളുടെ ഏകീകരണത്തിന് വഴിയൊരുക്കുമെന്നാണ് കണക്ക് കൂട്ടല്‍. 2014ല്‍ രണ്ട് സീറ്റെന്ന അവസ്ഥയില്‍ നിന്ന് ഇത്തവണ 15വരെ സീറ്റുകള്‍ നേടാനാണ് ബിജെപി നീക്കം.
ബംഗ്ളാദേശില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം ഉറപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അതിര്‍ത്തി മണ്ഡലങ്ങളില്‍ ബിജെപിയ്ക്ക് ഏറെ ഗുണം ചെയ്യും. കൂച്ച് ബിഹാറില്‍ ഇത് ബി.ജെ.പിക്ക് വലിയ ഗുണം ചെയ്തേക്കുമെന്നാണ് വിലയിരുത്തല്‍. കൂച്ച് ബിഹാര്‍, അലിപ്പൂര്‍ദ്വാര്‍, രായ്ഗഞ്ച്, ബലൂര്‍ഗട്ട്, കൃഷ്ണനഗര്‍, ബാരക്ക്പൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് വലിയ ജയ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.സിറ്റിംഗ് സീറ്റുകളായ അസന്‍സോള്‍, ഡാര്‍ജിലിംഗ് എന്നിവയും ഇത്തവണ നിലനിര്‍ത്താനായേക്കും.
ജാര്‍ഖണ്ഡ് അതിര്‍ത്തിയിലുള്ള ഝാര്‍ഗ്രാം, പരുലിയ, ബാങ്കുറ, വെസ്റ്റ് മിഡ്നാപൂര്‍ തുടങ്ങിയ ആദിവാസി മേഖലകളില്‍ ബി.ജെ.പി സ്വാധീന ശക്തിയായി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അവര്‍ അതു തെളിയിച്ചു. ആ മേഖലകളില്‍ പല സീറ്റുകളിം ബിജെപി ജയം ഉറപ്പിച്ചമട്ടാണ്. തൃണമൂലിനെ അകറ്റാന്‍ ചിലയിടത്ത് സി.പി.എമ്മും കോണ്‍ഗ്രസും ബി.ജെ.പിക്ക് രഹസ്യ സഹായം നല്കുന്നുവെന്നുതും ബിജെപി മുന്നേറ്റത്തെ സഹായിക്കും.എന്തായാലും കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും പഴയ കോട്ടകളില്‍ ഇക്കുറി തൃണമൂലും ബി.ജെ.പിയും തമ്മിലാണ് പോരാട്ടം.
ബി.ജെ.പിക്ക് പ്രാപ്യമല്ലാത്ത ന്യൂനപക്ഷ വോട്ടുകള്‍ തൃണമൂലിനും കോണ്‍ഗ്രസിനും സി.പി.എമ്മിനുമിടയില്‍ വിഘടിക്കും. തൃണമൂലിന്റെ അക്രമ രാഷ്ട്രീയത്തെ എതിര്‍ക്കാന്‍ ബി.ജെ.പിക്കു മാത്രമെ കഴിയൂ എന്ന സന്ദേശം വോട്ടര്‍മാര്‍ക്ക് നല്‍കാനും കഴിഞ്ഞു. 40 തൃണമൂല്‍ എം.എല്‍.എമാര്‍ തന്നെ ബന്ധപ്പെട്ടെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഇതിന്റെ ഭാഗമായിരുന്നു.മമതാ ബാനര്‍ജിയും തൃണമൂലും നേരിടുന്ന ഭരണവിരുദ്ധ തരംഗവും ബി.ജെ.പി മുതലെടുക്കും. മമതയെ തൂത്തെറിയാന്‍ തങ്ങള്‍ക്കേ കഴിയു എന്നാണ് ബിജെപിയുടെ മുദ്രാവാക്യം.
2014ലെ തിരഞ്ഞെടുപ്പില്‍ രണ്ടു റാലികളില്‍ മാത്രം പങ്കെടുത്ത നരേന്ദ്രമോദി ഇത്തവണ ഇതുവരെ 13 തവണ ബംഗാളിലെത്തി. അത്ര തന്നെ റാലികളില്‍ അമിത് ഷായും പങ്കെടുത്തു. യു.പി കഴിഞ്ഞാല്‍ ഇരുവരും കൂടുതല്‍ പ്രചാരണം നടത്തിയതും ബംഗാളിലാണ്. ഇതെല്ലാം വോട്ടര്‍മാരില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.
Discussion about this post