ഇന്ത്യയുടെ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാനായി പാക്കിസ്ഥാനും റഷ്യയിൽ നിന്നു ആയുധങ്ങൾ വാങ്ങുന്നുവെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു.. എന്നാൽ പാക്കിസ്ഥാനു ആയുധങ്ങളോ പോർവിമാനമോ പ്രതിരോധ സംവിധാനങ്ങളോ നൽകില്ലെന്ന് റഷ്യ നേരത്തെ തന്നെ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പാക്കിസ്ഥാൻ വ്യോമപ്രതിരോധം ശക്തമാക്കാനായി റഷ്യയുടെ പാൻസർ (Pantsir) പ്രതിരോധ സിസ്റ്റവും ടി–90 ടാങ്കുകളും വാങ്ങുന്നു എന്നായിരുന്നു വാർത്ത. ഫെബ്രുവരി 27ന് ബാലാകോട്ടിലെ ഭീകര ക്യാംപുകൾ ഇന്ത്യൻ വ്യോമസേനയുടെ പോര്‍വിമാനങ്ങൾ തകർത്തതിനു ശേഷം പാക്കിസ്ഥാന്റെ വ്യോമപ്രതിരോധം പതിമടങ് ശക്തമാക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം.
പാക്കിസ്ഥാനുമായി റഷ്യയ്ക്ക് ചെറിയൊരു സഹകരണം മാത്രമാണുള്ളത്. എന്നാൽ ഇന്ത്യയുടെ അയൽരാജ്യമായ പാക്കിസ്ഥാനു ആയുധങ്ങൾ നൽകില്ല. ഇക്കാര്യം നേരത്തെ തന്നെ റഷ്യ ഇന്ത്യയെ അറിയിച്ചതാണ്. പാക്കിസ്ഥാനു പ്രതിരോധ ആയുധങ്ങൾ നൽകില്ലെന്ന് ഇന്ത്യയ്ക്ക് ഉറപ്പു നൽകിയിട്ടുണ്ടെന്നും റഷ്യൻ വക്കതാവ് അറിയിച്ചു.
ടാങ്ക്, ആന്റി–എയർക്രാഫ്റ്റ് ഗണ്ണുകൾ, സര്‍ഫേസ് ടു എയർ മിസൈൽ സിസ്റ്റം എന്നിവ പാക്കിസ്ഥാൻ റഷ്യയിൽ നിന്ന് വാങ്ങാൻ നീക്കം നടത്തുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രാലയ വക്താവ് തന്നെയാണ് സൂചന നൽകിയിരുന്നത്. . അതിർത്തിയിൽ ഇന്ത്യയും ഏറ്റവും മികച്ച ആയുധങ്ങളിലൊന്നാണ് റഷ്യൻ നിർമിത ടി–90 ടാങ്കുകൾ. ഇതേ ആയുധമാണ് പാക്കിസ്ഥാനും വാങ്ങാൻ പോകുന്നത്.
ഇന്ത്യയുടെ വെല്ലുവിളികളെ നേരിടാൻ ചൈനീസ് ആയുധങ്ങൾക്ക് കഴിയുന്നില്ലെന്ന് പാക്കിസ്ഥാൻ ഏറെ കുറെ മനസ്സിലാക്കി കഴിഞ്ഞു. ഇതോടെയാണ് റഷ്യയുടെ സഹായം തേടുന്നത്. റഷ്യയുമായുള്ള ആഴത്തിലുള്ള പ്രതിരോധ സഹകരണത്തിനു പാക്കിസ്ഥാൻ ശ്രമിക്കുകയാണ്. .
Discussion about this post