ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ നരേന്ദ്ര മോദി വ്യാഴാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന മെയ്യ് 30 ന് ദുഖാചരണവും കൂട്ടപ്രാര്‍ത്ഥനയും നടത്തുമെന്ന ജമായത്ത് കൗണ്‍സിലിനെറ പ്രഖ്യാപനത്തിനെതിരെ ടി.പി.സെന്‍കുമാര്‍. സത്യപ്രതിജ്ഞ നടക്കുമ്പോള്‍ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും ആഘോഷ പരിപാടികളും നടത്തണമെന്ന് ടി.പി.സെന്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
എല്ലാവരും മോദിയുടെ സത്യപ്രതിജ്ഞാ സമയത്ത് വീടുകളിലോ ക്ഷേത്രങ്ങളിലോ വിളക്കു തെളിയിക്കണമെന്നും സെന്‍കുമാര്‍ ആഹ്വാനം ചെയ്തു. ചില ദേശദ്രോഹ ശക്തികള്‍ അന്നേ ദിവസം കരിദിനമായി ആചരിക്കുമെന്ന വാര്‍ത്ത താന്‍ കണ്ടിരുന്നെന്നും ഇത്തരക്കാരെ നമ്മള്‍ കരുതിയിരിക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
നരേന്ദ്ര മോദിജി വീണ്ടും ഭാരതത്തിന്റെ പ്രധാനമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്ന അതേ സമയത്ത് നമ്മൾ എല്ലാവരും വീടുകളിലോ ക്ഷേത്രങ്ങളിലോ വിളക്ക് തെളിയിക്കണം. കൂടാതെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തുകയും ആഘോഷങ്ങൾ നടത്തുകയും ചെയ്യണം.
ചില ദേശദ്രോഹ ശക്തികൾ അന്നേ ദിവസം കരിദിനമായി ആചരിക്കുന്നതായി വാർത്തകൾ കണ്ടിരുന്നു. ഇത്തരക്കാരെ നാം കരുതിയിരിക്കണം. അതിനെ നമ്മൾ മുഖവിലയ്‌ക്കെടുക്കരുത്. ഭാരതവും ലോകവും ഒന്നാകെ ഈ ശുഭമുഹൂർത്തം ആഘോഷിക്കുമ്പോൾ കേരളീയരായ നമ്മളും അതിൽ പങ്കുചേരേണ്ടതാണ്. ജയ് ഹിന്ദ് !!
Discussion about this post