പാകിസ്ഥാനിലും ജമ്മുകാശ്മീരിലും പ്രവർത്തിയ്ക്കുന്ന ലഷ്കർ എ തൊയിബയുടെ സഹായത്തോടെ ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിൽ ജമാ അതുൽ മുജഹിദിൻ ബംഗ്ലാദേശ് എന്ന ഭീകരസംഘടന നിരവധി ഭീകരക്യാമ്പുകൾ സംഘടിപ്പിയ്ക്കുന്നതായി ഇന്റലിജൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.
സലാഹുദ്ദീൻ സലേഹിൻ എന്ന ഭീകര നേതാവാണ് സംഘടനയുടെ തലവൻ. ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിൽ ബംഗാൾ, ത്രിപുര, ആസാം സംസ്ഥാനങ്ങളോട് ചേർന്ന് അതിർത്തിയ്ക്കപ്പുറത്ത് പത്ത് കിലോമീറ്റർ ദൂരത്തിൽ സ്ഥിരം ക്യാമ്പുകൾ ഉണ്ടാക്കുകയാണീ സംഘടനയുടെ പദ്ധതി. ഇത്തരത്തിൽ അങ്കം ക്യാമ്പുകൾ ഇപ്പോൾത്തന്നെ പ്രവർത്തിയ്ക്കുന്നുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങൾ പേറുന്ന ഈ സംഘടന കേരളം തമിഴ്നാട് കർണാടകം എന്നീ സംസ്ഥാനങ്ങളിലും പ്രവർത്തനങ്ങളിൽ സജീവമാണ്. ഈ സംസ്ഥാനങ്ങളിൽ കാശ്മീർ മാതൃകയിൽ വിഘടനവാദ ഭീകരവാദത്തിനു തുടക്കമിടുകയാണ് ഇവരുടെ പദ്ധതിയെന്നാണ് റിപ്പോർട്ട്.
2018ലെ ബോധ്ഗയ സ്ഫോടനനത്തിൽ ബാംഗ്ലൂരിൽ നിന്ന് അറസ്റ്റിലായ ജഹീദുൾ ഇസ്ലാം ചോദ്യം ചെയ്യലിൽ സമ്മതിച്ച വിവരങ്ങൾ വച്ച് അതിവിപുലമായ പ്രവർത്തനങ്ങൾ ആരുമറിയാതെ ഈ പ്രദേശങ്ങളിൽ നടക്കുന്നുണ്ട്. ബംഗാളികെ മുറാഷിദാബാദ്, ബർദ്വാൻ പ്രദേശങ്ങൾ കേന്ദ്രീകരിച്ച മദ്രസകളിൽ ഭീകരവാദ ആശയങ്ങൾ വഴി മസ്തിഷ്കപ്രക്ഷാളനം നടത്തി അനേകം പേർക്ക് പരിശീലനം നൽകുന്നുണ്ടെന്നും വ്യക്തമായിരുന്നു. ഇത് കേരളത്തിലേയും തമിഴ്നാട്ടിലേയും ചില കേന്ദ്രങ്ങളിലും വ്യാപകമാണ് എന്നാണ് റിപ്പോർട്ടുകൾ ജഹീദുൾ ഇസ്ലാമിന്റെ കൂട്ടാളികളെ കേരളത്തിൽ മലപ്പുറത്ത് കോട്ടയ്ക്കൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
റോഹ്യംഗ്യൻ മുസ്ലിങ്ങളും ബുദ്ധമതക്കാരും തമ്മിലുള്ള ആഭ്യന്തരകലാപത്തിൽ ഇന്ത്യയിലെ അതുമായി ഒരു ബന്ധവുമില്ലാത്ത ബോധ്ഗയ ബോംബുവച്ചുതകർക്കാം എന്ന അതേ യുക്തിയാണ് ന്യൂസിലാൻഡിൽ മുസ്ലിം പള്ളിയിലുണ്ടായ ആക്രമണത്തിനു പകരം ശ്രീലങ്കയിൽ ഒന്നുമറിയാത്ത പാവപ്പെട്ടവരെ ബോംബുവച്ച് കൊലപ്പെടുത്തുന്നതിലുമുള്ളത്. ഇത്തരത്തിൽ തങ്ങളുടെ മതത്തിനെതിരെയുള്ള ആക്രമണത്തെ ചെറുക്കാനെന്ന പേരിൽ തടിയ്ക്ക് കേടുപറ്റാത്ത ഇടങ്ങളിൽ ഒരു കാരണവുമില്ലാതെ ജനങ്ങളെ കൊലപ്പെടുത്തുക എന്ന തന്ത്രം ഇസ്ലാമികഭീകരതയുടെ മാറിവരുന്ന മുഖമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
കേരളത്തിൽ അയൽ സംസ്ഥാന തൊഴിലാളികളുടെ മറവിൽ വൻ തോതിൽ ബംഗ്ലാദേശിൽ നിന്നുള്ള ഭീകരവാദികൾ ഒളിച്ചുതാമസിയ്ക്കുന്നുണ്ടെന്നും ബംഗ്ലാദേശ് അതിർത്തിയിൽ ജമാ അതുൽ മുജഹിദിൻ ബംഗ്ലാദേശ് നിരവധി ഭീകരക്യാമ്പുകൾ സംഘടിപ്പിയ്ക്കുന്നതും ഈ നുഴഞ്ഞുകയറ്റവും തമ്മിൽ ബന്ധമുണ്ടാകാമെന്നും പ്രതിരോധ വിദഗ്ധർ സൂചിപ്പിയ്ക്കുന്നു
Discussion about this post