കേരളത്തിലും തമിഴ്നാട്ടില്‍ ആരാധനകേന്ദ്രങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട മുഹമ്മദ് അസറുദ്ദീനെ കൊച്ചി എൻ ഐ എ കോടതി റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത് . ഐ.എസ് കോയമ്പത്തൂര്‍ ഘടകത്തിലെ പ്രധാന നേതാവാണ് ഇയാള്‍. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ ആറിടങ്ങളില്‍ നടന്ന എന്‍.ഐ.എയുടെ റെയിഡിലാണ് ഇയാള്‍ പിടിയിലാകുന്നത് .
സമൂഹമാധ്യമം വഴി ഐ.എസ് ആശയം പ്രചരിപ്പിച്ചതിന് കോയമ്പത്തൂര്‍ സ്വദേശികളായ 7 പേര്‍ക്കെതിരെ കൊച്ചിയിലെ എന്‍.ഐ.എ മാര്‍ച്ച് 30 ന് കേസെടുത്തിരുന്നു.
പിടിയിലായ മുഹമ്മദ് അസറുദ്ധീന് ശ്രീലങ്കൻ സ്ഫോടനത്തിന്റെ പ്രധാന സൂത്രധാരനായ സഹ്റാൻ ഹാഷിമിന്റെ ഫേസ്ബൂക് സുഹൃത്തായിരുന്നുവെന്നും സഹ്റാൻ ഹാഷ്മിയുടെ വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്നും എൻ.ഐ.എ കഴിഞ്ഞദിവസം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
മുഹമ്മദ് അസറുദീനുമായി ബന്ധപ്പെട്ടിരുന്ന ഏതാനും മലയാളി യുവാക്കൾക്കായും അന്വേഷണം തുടരുകയാണെന്നാണ് എൻഐഎ നൽകുന്ന സൂചന.
Discussion about this post