കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഏജൻസിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലായ വായ്പാ സ്ഥാപനമായ ഐ.എൽ ആൻഡ് എഫ്.എസിന്റെ രണ്ട് മുൻ ഉന്നത ഉദ്യോഗസ്ഥരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
ഐ.എൽ ആൻഡ് എഫ്.എസ് ധനകാര്യ സേവന മുൻ ജോയിന്റ് മാനേജിംഗ് ഡയറക്ടർ അരുൺ. കെ. സാഹ, ഐ.എൽ ആൻഡ് എഫ്.എസ് ട്രാൻസ്പോർട്ടേഷൻ നെറ്റ്വർക്ക് മാനേജിംഗ് ഡയറക്ടർ കെ രാമചന്ദ് എന്നിവരെ ബുധനാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തു.
ഈ കേസില്‍ നടക്കുന്ന രണ്ടാമത്തെ അറസ്റ്റാണിത്. മുൻ ചെയർമാനും പ്രതിസന്ധി ബാധിച്ച വായ്പയുടെ മാനേജിംഗ് ഡയറക്ടറുമായ ഹരി ശങ്കരനെ ഗുരുതരമായ തട്ടിപ്പിൽ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കമ്പനിയുടെ മുൻ സി.ഇ.ഒ രമേശ് ബാവയെയും ഏപ്രിലിൽ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു.
വന്‍ പദ്ധതികള്‍ക്ക് വലിയതോതിലുള്ള വായ്പ നല്‍കുന്നതിനായി പല ധനകാര്യസ്ഥാപനങ്ങളുമായി ള്‍ ചേര്‍ന്ന് രൂപീകരിച്ച ഫിനാന്‍ഷ്യല്‍ കമ്പനിയാണ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ്ങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് എന്ന ഐ.എൽ ആൻഡ് എഫ്.എസ്. സെണ്ട്രല് ബാങ്ക് ഓഫ് ഇന്ത്യ, എച് ഡീ എഫ് സി, യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ, ജപ്പാന് കമ്പനിയായ മിറ്റ്സുബിഷി, അബുദാബി ഇന്‍വെസ്റ്റ്മെന്റ് അഥോറിറ്റി തുടങ്ങി അനേകം കമ്പനികളുടെ പങ്കാളിത്തത്തോടെയാണ് ഇത് തുടങ്ങിയത്. പ്രത്യേക സാമ്പത്തിക മേഖലകള്‍ മുതല്‍ ദേശീയപാതകള്‍ വരെ നിര്‍മ്മിയ്ക്കുന്നതില്‍ ഈ കമ്പനി പണം മുടക്കിയിരുന്നു.
ഈ കമ്പനിയുടെ ചില വിഭാഗങ്ങള്‍ ബാങ്കുകളില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ വൈകുന്നുവെന്ന് ജൂലയ് 2018ല്‍ ചില ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സെപ്റ്റംബര്‍ 2018ല്‍ സിഡ്ബി എന്ന കേന്ദ്രസര്‍ക്കാര്‍ ധനകാര്യസ്ഥാപനത്തിലേക്ക് അടയ്ക്കേണ്ടിയിരുന്ന ആയിരം കോടി രൂപ മുടങ്ങിയതിനെത്തുടര്‍ന്ന് സിഡ്ബി അന്വേഷണം പ്രഖ്യാപിച്ചു. കെടുകാര്യസ്ഥതയാണെന്ന് തിരിച്ചടവ് മുടങ്ങാന്‍ കാരണമെന്ന് എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു .ഇതേ തുടര്‍ന്ന് ഡയറക്ട്രേറ്റ് അന്വേഷണം ശക്തമാക്കി.
എന്നാല്‍ കെടുകാര്യസ്ഥതയേക്കാള്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നാണ് പുതിയ അറസ്റ്റുകള്‍ സൂചിപ്പിയ്ക്കുന്നത്. അറസ്റ്റിലായ കമ്പനിയുടെ ജോയിന്റ് എം ഡി അരുണ്‍ കെ സാഹ, ട്രാന്സ്പോര്ട്ടേഷന് നെറ്റ്വര്‍ക്ക് എം ഡി കെ രാംചന്ദ് എന്നിവര്‍ക്ക് മേല്‍ ചുമത്തിയിരിയ്ക്കുന്നത് കള്ളപ്പണക്കേസാണ്. അന്വേഷണം തുടരുകയാണ്.
ഐ.എൽ ആൻഡ് എഫ്.എസ് ലെ തിരിമറികള്‍ എന്‍ഫോഴ്മെന്റ് ഡയറക്ട്രേറ്റ് കണ്ടെത്തിയപ്പോള്‍ കമ്പനിയുടെ പഴയ ബോര്‍ഡ് ഓഫ് ഡയറടേഴ്സ് തങ്ങളുടെ ചുമതലകള്‍ നടത്തിന്നതില്‍ വീഴ്ചവരുത്തിയെന്ന് കേന്ദ്രഗവണ്മെന്റ് കണ്ടെത്തി.
ഇതേ തുടര്‍ന്ന് കമ്പനിയുടെ നിയന്ത്രണം കേന്ദ്രഗവണ്മെന്റ് ഏറ്റെടുത്തിരുന്നു. കൊട്ടക് മഹീന്ദ്രയുടെ മാനേജിങ്ങ് ഡയറക്ടര്‍ ഉദയ് കൊട്ടക്കും മുന്‍ സെബി മേധാവി ജി എന്‍ ബാജ്പേയ്യും ധനകാര്യവകുപ്പിലടക്കം വലിയ പ്രവര്‍ത്തിപരിചയമുള്ള മുന്‍ സിവില്സര്വീസുകാരും അടക്കമുള്ള പുതിയ ഡയറക്ടര്‍ ബോര്‍ഡിന്റെ നിയന്ത്രണത്തിലാണിന്ന് ഐ.എൽ ആൻഡ് എഫ്.എസ്
Discussion about this post