ബംഗാളിലെ ബാത്പറയിൽ രണ്ടു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത രാഷ്ട്രീയ ആക്രമണത്തിന്റെ സാഹചര്യം മനസ്സിലാക്കുന്നതിന് കേന്ദ്ര സംഘം സ്ഥലം സന്ദർശിക്കും. മുൻ കേന്ദ്രമന്ത്രി എസ്.എസ്.അലുവാലിയ ഉൾപ്പടെയുളള മൂന്നംഗ സംഘം ശനിയാഴ്ച ആക്രമണം നടന്ന സ്ഥലം സന്ദർശിക്കും.
പാർലമെന്റ് അംഗങ്ങളായ സത്യപാൽ സിങ്ങ്, ബി.ഡി.റാം എന്നിവർ അലുവാലിയയെ അനുഗമിക്കുമെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർജിയ പറഞ്ഞു. പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് സമർപ്പിക്കും. സെക്ഷൻ 144 പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പി പാർലമെന്റേറിയൻ അർജുൻ സിങ്ങ് കഴിഞ്ഞ ദിവസം സുരക്ഷ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇന്ന് തിരിച്ചറിയാത്ത കുറച്ച് ആളുകൾ സമീപ പ്രദേശത്ത് ബോംബ് എറിഞ്ഞെങ്കിലും അത് പൊട്ടിയില്ല. ലഹളയുടെ പശ്ചാത്തലത്തിൽ 16 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.മുഖ്യമന്ത്രി മംമ്ത ബാനർജി നിഷ്ക്രിയയാണ് പ്രവർത്തിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Discussion about this post